Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്‌: 6 പ്രതികള്‍

കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കത്തോലിക്ക സഭയുമായി ബന്ധമുള്ള മൂന്നു പേരുള്‍പ്പടെ ആറു പേരെ സിബിഐ പ്രതികളായി ചേര്‍ത്തേക്കും. ഇത്‌ കൂടാതെ അഭയയുടെ കൊലപാതകത്തെക്കുറിച്ച്‌ അറിവുള്ള രണ്ടു പേരെ മാപ്പു സാക്ഷികളാക്കാനുള്ള നടപടിയും അന്വേഷണ സംഘം ആരംഭിച്ചു.

അഭയക്കേസിന്റെ ആരംഭം മുതല്‍ ആരോപണ വിധേയരായിരുന്ന ഫാദര്‍ തോമസ്‌ കോട്ടൂര്‍, പയസ്‌ ടെന്‍ത്‌ കോണ്‍െന്റിലെ കന്യാസ്‌ത്രീയായിരുന്ന സിസ്‌റ്റര്‍ സെഫി, ജോസ്‌ പൂതൃക്കയില്‍ എന്നിവരെ നാര്‍ക്കോ അനാലിസിസ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയതിന്റെ ഫലം സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ പ്രതികളെന്നാരോപിയ്‌ക്കപ്പെടുന്നവരെ നുണപരിശോധനയ്‌ക്ക്‌ വിധേയമാക്കുന്നതിന്റെ വീഡിയോ സിഡി ഹാജരാക്കാന്‍ ഹൈക്കോടതി സിബിഐയോട്‌ ആവശ്യപ്പെട്ടു. ജൂലായ്‌ 24ന്‌ മുമ്പ്‌ സിഡി ഹാജരാക്കാനാണ്‌ നിര്‍ദ്ദേശമുള്ളത്‌.

ഇത്‌ സമര്‍പ്പിയ്‌ക്കുന്നതിനൊപ്പം പ്രതിപ്പട്ടിക സമര്‍പ്പിയ്‌ക്കാനാണ്‌ ഇപ്പോള്‍ സിബിഐ ആലോചിയ്‌ക്കുന്നത്‌. കേസില്‍ തെളിവു നശിപ്പിച്ച മൂന്ന്‌ ഉദ്യോഗസ്ഥരെ കൂടി പ്രതി ചേര്‍ക്കുന്നതിനെപ്പറ്റി അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്‌.

കേസില്‍ അന്വേഷണം നടത്തിയിരുന്ന ക്രൈംബ്രാഞ്ച്‌ എസ്‌പി ടി. മൈക്കിള്‍, കോട്ടയം വെസ്‌റ്റ്‌ എഎസ്‌ഐ ആയിരുന്ന വി.വി അഗസ്‌റ്റിന്‍, കോട്ടയം സബ്‌ ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ ചുമതലയുണ്ടായിരുന്ന മുന്‍ ആര്‍ഡിഒ എസ്‌ജികെ കിഷോര്‍ എന്നിവരെ തെളിവ്‌ നശിപ്പിച്ചതിന്റെ പേരില്‍ പ്രതി ചേര്‍ക്കാനാണ്‌ സിബിഐയുടെ നീക്കം. ഇതുവഴി കേസന്വേഷണത്തിലുണ്ടായ കാലതാമസത്തെക്കുറിച്ചുള്ള പഴി ചാരലില്‍ നിന്നും ഒഴിയാമെന്നും സിബിഐ കരുതുന്നു.

ബാംഗ്ലൂരില്‍ നടന്ന നാര്‍ക്കോ അനാലിസിസ്‌ പരിശോധനയില്‍ സിസ്‌റ്റര്‍ അഭയയെ കൊലപ്പെടുത്തിയതിനെക്കുറിച്ചുള്ള വിവരങ്ങള്‍ സിബിഐയ്‌ക്ക്‌ ലഭിച്ചിട്ടുണ്ട്‌.

എന്നാല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ഒരാളെ പ്രതി ചേര്‍ക്കാനാവില്ല എന്ന നിയമവ്യവസ്ഥ ഉള്ളതിനാലാണ്‌ അഭയയുടെ കൊലപാതകത്തിന്‌ പരോക്ഷമായി കൂട്ടു നിന്ന കോണ്‍വെന്റിലെ കന്യാസ്‌ത്രീകളെ മാപ്പു സാക്ഷികളാക്കാന്‍ സിബിഐ സംഘം ആലോചിയ്‌ക്കുന്നത്‌. ഇവരുടെ മൊഴി പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുക്കാമെന്നാണ്‌ അന്വേഷണ സംഘം കരുതുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+