തെളിവ് നശിപ്പിയ്ക്കാന്‍ അഗസ്റ്റിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു: സിബിഐ
കൊച്ചി: അഭയക്കേസില്‍ തെളിവ് നശിപ്പിച്ചത് മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം മൂലമാണെന്ന് ആത്മഹത്യ ചെയ്‌ത മുന്‍ എഎസ്‌ഐ വി.വി അഗസ്‌റ്റിന്‍ മൊഴി നല്‌കിയിരുന്നതായി സിബിഐ. അഗസ്റ്റിന്‍ ആത്മഹത്യ ചെയ്യുന്നതിന് തലേദിവസമാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നും സിബിഐ അറിയിച്ചു.
പ്രതികളുടെ പങ്ക് വ്യക്തമാക്കുന്ന മുഴുവന്‍ രേഖകളും കേസ് ഡയറിയും സാക്ഷി മൊഴികളും ഹാജാരാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് സിബിഐ കേസിലെ നിര്‍ണായകമായ വിവരങ്ങള്‍ കോടതിയെ ബോധിപ്പിച്ചത്. കേസിലെ ഒന്നും രണ്ടും പ്രതികളായ ഫാദര്‍ കോട്ടൂരും ഫാദര്‍ പൂതൃക്കയിലും സ്ഥിരമായി കോണ്‍വെന്റിലെത്താറുണ്ടെന്ന് സാക്ഷി മൊഴികളുണ്ടെന്നും സിബിഐ വെളിപ്പെടുത്തി.
പത്തോളം സാക്ഷിമൊഴികളാണ് ഇതുമായി ബന്ധപ്പെട്ട് സിബിഐ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. മുന്‍ എഎസ്‌ഐ വി.വി അഗസ്‌റ്റിന്‍, ഫോട്ടോഗ്രാഫര്‍ കെ.കെ വര്‍ഗീസ്, മോഷ്ടാവ് രാജു, പള്ളി വാച്ചര്‍ ചെല്ലപ്പന്‍, മൂന്ന് വൈദികര്‍, കോണ്‍വെന്റിന് തൊട്ടടുത്ത് താമസിയ്‌ക്കുന്ന സഞ്‌ജു പി മാത്യു എന്നിവരുടെ സാക്ഷി മൊഴികളാണ് ഇതില്‍ പ്രധാനപ്പെട്ടത്.
എല്ലാവരുടെ മൊഴികളിലും രണ്ട് വൈദികരും സ്ഥിരമായി കോണ്‍വെന്റിലെ സന്ദര്‍ശകരായിരുന്നുവെന്നും അഭയ കൊല്ലപ്പെട്ട ദിവസവും അവര്‍ അവിടെ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ടെന്നും സിബിഐ അറിയിച്ചു.
കോണ്‍വെന്റിന്റെ മതില്‍ ചാടിക്കടന്നാണ് വൈദികര്‍ രണ്ടു പേരും അവിടെ പോയിരുന്നതെന്നാണ് വാച്ചര്‍ മൊഴി നല്‌കിയിരിക്കുന്നത്. സംഭവ ദിവസം കോണ്‍വെന്റില്‍ മോഷ്ടിയ്‌ക്കാനെത്തിയ രാജുവും രണ്ടു പേരെ അവിടെക്കണ്ടതായി മൊഴി നല്‍കി. രണ്ടു വൈദികര്‍ക്കും കോണ്‍വെന്റിലുള്ളവരുമായി അനാശാസ്യ ബന്ധങ്ങളുണെന്ന രീതിയിലാണ് മൂന്ന് വൈദികരും മൊഴി നല്‌കിയിരിക്കുന്നത്.
ബുധനാഴ്‌ച രാവിലെ മൂന്നാം പ്രതിയായ സെഫിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവെയാണ് തെളിവുകള്‍ ഹാജരാക്കാന്‍ കോടതി സിബിഐയോട് ആവശ്യപ്പെട്ടത്. തെളിവുകള്‍ക്കും സാക്ഷി മൊഴികള്‍ക്കുമൊപ്പം നാര്‍ക്കോ അനാലിസിസിന്റെ സിഡികളും സിബിഐ കോടതിയില്‍ നല്‌കിയിട്ടുണ്ട്. ജാമ്യാപേക്ഷ വ്യാഴാഴ്‌ച പരിഗണിയ്‌ക്കും.