കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍മി ചീഫ്‌ സിയാച്ചിനില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: പാകിസ്‌താനുമായി ഇന്ത്യ യുദ്ധത്തിലേര്‍പ്പെടുമെന്ന അഭ്യൂഹങ്ങള്‍ക്ക്‌ ശക്തി പകര്‍ന്നു കൊണ്ട്‌ കശ്‌മീര്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്‌ ഇന്ത്യന്‍ ആര്‍മി ചീഫിനെ സര്‍ക്കാര്‍ സിയാച്ചിനിലേക്ക്‌ അയച്ചു.

ചൊവ്വാഴ്‌ച രാവിലെയാണ്‌ സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ജനറല്‍ ദീപക്‌ കപൂര്‍ സിയാച്ചിന്‍ മേഖലയിലേക്ക്‌ തിരിച്ചത്‌. സിയാച്ചിന്‍ പോസ്‌റ്റിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തും.

സിയാച്ചിന്‌ പുറമെ ജമ്മു കശ്‌മീരിലെ ചില അതിര്‍ത്തി പ്രദേശങ്ങളും ആര്‍മി ചീഫ്‌ സന്ദര്‍ശിയ്‌ക്കുന്നുണ്ട്‌. ഈ പ്രദേശങ്ങളില്‍ കൂടുതല്‍ സൈനികരെ കാവലിന്‌ നിയോഗിക്കുന്നതടക്കമുള്ള കാര്യങ്ങളും സന്ദര്‍ശനത്തിനിടെ പരിശോധിയ്‌ക്കുമെന്നറിയുന്നു. സൈനിക നടപടിയുണ്ടായാല്‍ ചെറിയ പാളിച്ചകള്‍ പോലും തടയാനാണ്‌ ഈ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

മുംബൈ ആക്രമണത്തിന്‌ ശേഷം അതിര്‍ത്തിയില്‍ അതീവ ജാഗ്രത സേന പുലര്‍ത്തുന്നത്‌. വ്യോമസേനയുടെ ചില യുദ്ധ വിമാനങ്ങള്‍ക്ക്‌ കോക്ക്‌ പിറ്റ്‌ അലര്‍ട്ട്‌ നിര്‍ദ്ദേശവും നല്‌കിയിട്ടുണ്ട്‌.

സൈനിക നടപടി മുന്നില്‍ക്കണ്ടാണ്‌ വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധികളുടെ രണ്ട്‌ ദിവസത്തെ യോഗം ദില്ലിയില്‍ വിളിച്ചു ചേര്‍ത്തത്‌. ഭാവി നടപടികളില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ നേടുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്‌. മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ യോഗസ്ഥലത്തേക്ക്‌ പ്രവേശം അനുവദിയ്‌ക്കാഞ്ഞതും ഇതിന്റെ ഭാഗമാണെന്ന്‌ സൂചനകളുണ്ട്‌.

എന്നാല്‍ ഇന്ത്യ ആക്രമിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തിരിച്ചടിയ്‌ക്കാന്‍ പാകിസ്‌താന്‍ സജ്ജമാണെന്ന്‌ പാക്‌ സൈനിക മേധാവി ജനറല്‍ അഷ്‌ഫക്‌ പര്‍വേസ്‌ കിയാനിയും വ്യക്തമാക്കി. ഇന്ത്യയുമായുള്ള ബന്ധം വഷളായ പശ്ചാത്തലത്തില്‍ പ്രസിഡന്റ്‌ ആസിഫ്‌ അല സര്‍ദാരിയുമായി നടത്തിയ ചര്‍ച്ചയ്‌ക്ക്‌ ശേഷമാണ്‌ കിയാനി ഇക്കാര്യം അറിയിച്ചത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X