കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിരിവ്‌ നല്‍കാതിരുന്ന എന്‍ജിനീയറെ അടിച്ചുകൊന്നു

  • By Staff
Google Oneindia Malayalam News

ലഖ്‌നൊ: ഉത്തര്‍പ്രദേശില്‍ പൊതുമരാമത്ത്‌ വകുപ്പിലെ ഏക്‌സിക്യൂട്ടീവ്‌ എന്‍ജിനീയറെ ഭരണകക്ഷി എംഎല്‍എയും കൂട്ടാളികളും ചേര്‍ന്ന്‌ അടിച്ചുകൊന്നു. മുഖ്യമന്ത്രി മായാവതിയുടെ പിറന്നാളാഘോഷത്തിന്‌ പണം നല്‍കാന്‍ വിസമ്മതിച്ചതാണ്‌ സംഭവത്തിന്‌ കാരണമെന്ന്‌ എന്‍ജിനീയറുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.

സംഭവത്തെത്തുടര്‍ന്ന്‌ ഒളിവില്‍പ്പോയ എംഎല്‍എയെ പിന്നീട്‌ പൊലീസ്‌ പിടികൂടി. കാണ്‍പൂരിലെ ദിവ്യപൂര്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലാണ്‌ സംഭവം. ബിഎസ്‌പി എംഎല്‍എ ശേഖര്‍ തിവാരിയും രണ്ട്‌ ഗുണ്ടകളും ചൊവ്വാഴ്‌ച രാത്രി എന്‍ജിനീയറായ എകെ ഗുപ്‌തയുടെ വീട്ടില്‍ അതിക്രമിച്ച്‌ കടന്ന്‌ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.

അവശനായ ഗുപ്‌തയെ ദിവ്യപൂര്‍ പൊലീസ്‌ സ്റ്റേഷനില്‍ കൊണ്ടുചെന്ന്‌ വിട്ടശേഷം എംഎല്‍എയും സംഘവും സ്ഥലം വിട്ടു. ഗുപ്‌തയെ പൊലീസുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍കഴിഞ്ഞില്ല.

ജനുവരി 15ന്‌ നടക്കുന്ന മുഖ്യമന്ത്രി മായാവതിയുടെ പിറന്നാളാഘോഷത്തിന്‌ 50 ലക്ഷം രൂപ സംഭവാന നല്‍കണമെന്ന്‌ തിവാരി ഗുപ്‌തയോട്‌ ആവശ്യപ്പെട്ടു. എന്നാല്‍ ഗുപ്‌ത തുക നല്‍കാന്‍ വിസമ്മതിച്ചു. തുടര്‍ന്നാണ്‌ മര്‍ദ്ദനമുണ്ടായതെന്ന്‌ കുടുംബാംഗങ്ങള്‍ പറയുന്നു.

എന്‍ജിനീയര്‍ വധത്തില്‍ എംഎല്‍എയുടെ പങ്ക്‌ സമ്മതിച്ച സംസ്ഥാന സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ പേര്‌ അതിലേയ്‌ക്ക്‌ വലിച്ചിഴയ്‌ക്കരുതെന്ന്‌ അഭ്യര്‍ത്ഥിച്ചു. സംഭവത്തിന്‌ രാഷ്ട്രീയ നിറം നല്‍കരുതെന്നും കുറ്റവാളികളെ ഉടന്‍ അറസ്റ്റുചെയ്യുമെന്നും കാബിനറ്റ്‌ സെക്രട്ടറി ശശാങ്ക്‌ ശേഖര്‍ സിങ്‌ പറഞ്ഞു.

ഗുപ്‌തയുടെ കുടുംബത്തിന്‌ അഞ്ചുലക്ഷം രൂപയും ഭാര്യയ്‌ക്ക്‌ സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന്‌ അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ സമാജ്‌ വാദി പാര്‍ട്ടി ബന്ദിന്‌ ആഹ്വാനം നല്‍കിയിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X