നന്ദിഗ്രാമില്‍ വോട്ടെടുപ്പ് തുടങ്ങി
നന്ദിഗ്രാം: പ്രക്ഷോഭങ്ങളിലൂടെയും വിവാദങ്ങളിലൂടെയും രാജ്യശ്രദ്ധയാകര്‍ഷിച്ച പശ്ചിമ ബംഗാളിലെ നന്ദിഗ്രാം മണ്ഡലത്തില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു.
കനത്ത സുരക്ഷാ സന്നാഹങ്ങളുടെ വലയത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള 176 ബൂത്തുകളും പ്രശ്നബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. 1.79 ലക്ഷം വോട്ടര്‍മാരുള്ള മണ്ഡലത്തിലേക്ക് 15,000 പേരടങ്ങുന്ന കേന്ദ്ര സേനയെയാണ് ഇവിടെ വിന്യസിച്ചിരിയ്ക്കുന്നത്.
സിപിഐയിലെ പരമാനന്ദ ഭാരതിയും തൃണമൂല്‍ കോണ്‍ഗ്രസിലെ ഫിറോസ ബീബിയും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്.സിപിഐ എംഎല്‍എ മുഹമ്മദ് ഇല്യാസ് അഴിമതിയാരോപണത്തെ തുടര്‍ന്ന് രാജിവെച്ചതാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്.
കൃഷിഭൂമി വ്യവസായങ്ങള്‍ക്കായി ഏറ്റെടുക്കുന്നതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ പ്രക്ഷോഭങ്ങളും തുടര്‍ന്നുണ്ടായ അക്രമങ്ങളുമാണ് നന്ദിഗ്രാമിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഡിസംബര്‍ 30ന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് സുരക്ഷാ കാരണങ്ങളില്‍ ജനുവരി അഞ്ചിലേക്ക് മാറ്റുകയായിരുന്നു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications