കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യവും വിപ്രോയും കരിമ്പട്ടികയില്‍

  • By Staff
Google Oneindia Malayalam News

വാഷിങ്‌ടണ്‍: ഇന്ത്യയിലെ മൂന്ന്‌ ഐടി കമ്പനികളെ ലോക ബാങ്ക്‌ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ലാഭം പെരുപ്പിച്ച്‌ കാണിച്ച്‌ വെട്ടിപ്പ്‌ നടത്തിയ സത്യം കമ്പ്യൂട്ടേര്‍സ്‌, വിപ്രോ ടെക്‌നോളജീസ്‌, മെഗാസോഫ്‌റ്റ്‌ കണ്‍സള്‍ട്ടന്റ്‌സ്‌ എന്നീ കമ്പനികളെയാണ്‌ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തയിരിക്കുന്നത്‌.

ലോക ബാങ്കിന്റെ കരാറുകളില്‍ നിന്നും ഈ കമ്പനികളെ ഒഴിവാക്കി. വിപ്രോ, മെഗാസോഫ്‌റ്റ്‌ എന്നിവയെ നാല്‌ വര്‍ഷത്തെയ്‌ക്കും സത്യത്തെ എട്ടുവര്‍ഷത്തേയ്‌ക്കുമാണ്‌ നിരോധിച്ചിരിക്കുന്നത്‌.

സാമ്പത്തിക ക്രമക്കേടാണ്‌ സത്യത്തിന്‌ വിനയായതെങ്കില്‍ ബാങ്ക്‌ ജീവനക്കാര്‍ക്ക്‌ അര്‍ഹതയില്ലാതെ ആനുകൂല്യങ്ങള്‍ നല്‍കിയതാണ്‌ വിപ്രോയെ വെട്ടിലാക്കിയത്‌. ബാങ്കിങ്‌ ബിസിനസിനൊപ്പം ജീവനക്കാരുമായി സംയുക്ത സ്ഥാപനം നടത്തിയതിനാണ്‌ മെഗാസോഫ്‌റ്റിനെ നിരോധിച്ചത്‌.

2011 വരെ ലോകബാങ്കിന്റെ നേരിട്ടുള്ള കരാറുകള്‍ക്ക്‌ അര്‍ഹതയുണ്ടാകില്ലെന്ന്‌ ലോകബാങ്ക്‌ ജൂണില്‍ത്തന്നെ തങ്ങളെ അറിയിച്ചതായി വിപ്രോ പ്രതികരിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോകബാങ്കിന്റെ ഈ നടപടി കമ്പനിയ്‌ക്ക്‌ പ്രശ്‌നമൊന്നുമുണ്ടാക്കില്ലെന്നും വിപ്രോ വൃത്തങ്ങള്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X