ന്യായീകരണം നല്ല കീഴ് വഴക്കമല്ല: ചീഫ് ജസ്റ്റീസ്
ദില്ലി: വിധി പ്രസ്താവന നടത്തിയതിന് ശേഷം ജഡ്ജിമാര്‍ അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് നല്ല കീഴ്വഴക്കമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കെ.ജി ബാലകൃഷ്ണന്.
സാധാരണഗതിയില്‍ ഇങ്ങനെ ആരും ചെയ്യാറില്ല. കേസ് പരിഗണിക്കുമ്പോള്‍ അതിന്റെ പരിധിക്കുള്ളില്‍ നിന്നേ ജഡ്ജിമാര്‍ അഭിപ്രായപ്രകടനം നടത്താവൂയെന്നും അദ്ദേഹം വ്യക്തമാക്കി.
അഭയക്കേസുമായി ബന്ധപ്പെട്ട് ജസ്റ്റീസുമാരായ ബസന്തും ഹേമയും നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ഒരു കേസുമായി ബന്ധപ്പെട്ട് ജഡ്ജിമാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാവുക സ്വാഭാവികമാണ്.
വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകുന്നത് ഗൗരവ കാര്യമല്ല. മുമ്പും ഇത്തരം സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. ചിലപ്പോള്‍ ഇത് വിവാദമാകാറുണ്ടെങ്കിലും ജുഡീഷ്യറിയുടെ വിശ്വസ്യതയെ അത് ബാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
വിധിക്ക് എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ കേസ് മറ്റൊരു ബഞ്ചിന്റെ പരിഗണനയ്ക്ക് വിടുന്നതാണ് ഉചിതമെന്നും ചീഫ് ജസ്റ്റിസ് ബാലകൃഷ്ണന് പറഞ്ഞു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications