അബ്ദുള്ളക്കുട്ടിയ്ക്ക് സസ്പെന്ഷന്

കഴിഞ്ഞ മാസം ദുബായ് മീഡിയാ ഫോറത്തില്‍ നടന്ന പത്രസമ്മേളനത്തിനിടെ മോഡിയുടെ വികസന നയങ്ങളെ പുകഴ്ത്തിയ അദ്ദേഹത്തിന്റെ നടപടി സിപിഎമ്മിനുള്ളില്‍ വ്യാപകമായ എതിര്‍പ്പ് സൃഷ്ടിച്ചിരുന്നു.
അബ്ദുള്ളക്കുട്ടിയുടെ അംഗീകാരം മോഡി കാര്യമായി എടുക്കുകയും പൊതുചടങ്ങില്‍ ഇത് പരാമര്‍ശിക്കുകയും ചെയ്തതോടെ സംഭവം ദേശീയ മാധ്യമങ്ങള്‍ വന്‍വാര്‍ത്തയാക്കി മാറ്റിയിരുന്നു. ഇതോടെ പ്രസ്താവ സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് സിപിഎം അബ്ദുള്ളക്കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു.
ഇത് പ്രകാരം വെള്ളിയാഴ്ച പാര്‍ട്ടിയ്ക്ക് മറുപടി നല്കിയ ശേഷം അബ്ദുള്ളക്കുട്ടി സിപിഎമ്മിന് നല്കിയ കത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമാക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിപിഎമ്മിനെ പ്രകോപിപ്പിയ്ക്കുന്ന തരത്തിലായിരുന്നു അദ്ദേഹം പ്രസ്താവന നടത്തിയത്. ഇതേ തുടര്‍ന്നാണ് സിപിഎം നേതൃത്വം ദ്രുതഗതിയില്‍ അച്ചടക്ക നടപടികള്‍ സ്വീകരിയ്ക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ കുറച്ചു കാലമായി പാര്‍ട്ടിയെ അലോസരപ്പെടുത്തുന്ന പ്രവൃത്തികളിലേര്‍പ്പെടുന്ന അബ്ദുള്ളക്കുട്ടിയ്ക്ക് സ്വയം ഒഴിഞ്ഞു പോകാനുള്ള അവസരമാണ് സിപിഎം ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
രണ്ട് മാസം മുമ്പ് മുസ്ലീം ലീഗ് നേതാക്കളെ വീട്ടില്‍ പോയി സന്ദര്‍ശിച്ച സംഭവം ഏറെ വാര്‍ത്താപ്രധാന്യം നേടിയിരുന്നു. ലീഗിലേക്ക് കടന്നുകയറാന്‍ അബ്ദുള്ളക്കുട്ടി ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് ശക്തി പകരുന്നതായിരുന്നു ഈ കൂടിക്കാഴ്ച.
സിപിഎമ്മില്‍ നിന്നും ഒഴിഞ്ഞു പോകുന്നതിന് പകരം പാര്‍ട്ടിയുടെ അച്ചടക്ക നടപടിയിലൂടെ ലഭിയ്ക്കുന്ന രക്തസാക്ഷി പരിവേഷത്തോടെ പുറത്തു കടക്കാനാണ് അബ്ദുള്ളക്കുട്ടി ശ്രമിച്ചിരുന്നത്. ഇപ്പോഴുണ്ടായ വിവാദങ്ങള്‍ പോലും ഇതിന്റെ ഭാഗമായി അദ്ദേഹം കരുതിക്കൂട്ടി സൃഷ്ടിച്ചതാണെന്നാണ് രാഷ്ട്രീവിദഗ്ദ്ധര് കരുതുന്നത്. ഇതായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ലക്ഷ്യമെങ്കില്‍ അതിലേക്ക് അദ്ദേഹം എത്തിയെന്ന് തന്നെ കരുതേണ്ടി വരുമെന്ന് രാഷ്ട്രീയവൃത്തങ്ങള്‍ ചൂണ്ടിക്കാണിയ്ക്കുന്നു.
ഇതാദ്യമായല്ല അബ്ദുള്ളക്കുട്ടി പാര്‍ട്ടി അച്ചടക്ക നടപടി നേരിടേണ്ടി വരുന്നത്. പാര്‍ട്ടിയുമായി ബിസിനസ് പാര്ട്ട്ണര്ഷിപ്പില് പങ്കാളിയായതിന്റെ പേരില്‍ അദ്ദേഹം തരംതാഴ്ത്തപ്പെട്ടിരുന്നു. ഹര്‍ത്താലിനെ എതിര്‍ത്ത് സംസാരിച്ചതിന് പാര്‍്ട്ടി പരസ്യമായി ശാസിക്കുകയും ചെയ്തിരുന്നു.
പാര്‍ട്ടിയുടെ അനുമതിയില്ലാതെ ഉംറ നിര്‍വഹിയ്ക്കാന്‍ പോയതും മതവിശ്വാസത്തോടുള്ള പാര്‍ട്ടിയുടെ നിലപാടിനെ അബ്ദുള്ളക്കുട്ടി ചോദ്യം ചെയ്തപ്പോഴും അച്ചടക്ക നടപടികള്‍ സ്വീകരിയ്ക്കാന്‍ സിപിഎം തയാറായിരുന്നില്ല. ന്യൂനപക്ഷങ്ങള്‍ തെറ്റിദ്ധരിപ്പിയ്ക്കപ്പെടുമെന്ന ചിന്ത കൊണ്ടായിരുന്നു ഇത്.
എന്നാല്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്ന മോഡിയെ പുകഴ്ത്തി അബ്ദുള്ളക്കുട്ടി തന്നെ രംഗത്തെത്തിയതോടെ സിപിഎമ്മിന് കാര്യങ്ങള്‍ എളുപ്പമാകുകയായിരുന്നു.
-
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..!












Click it and Unblock the Notifications