ഇ. ബാലാനന്ദന് അന്തരിച്ചു

ശ്വാസകോശാര്‍ബുദത്തിന് ഏറെ നാളായി ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരളത്തിലെ തൊളിലാളി പ്രസ്ഥാനത്തിന്റെ അമരക്കാരനായ ഇദ്ദേഹം പാര്‍ട്ടിക്കാര്‍ക്കിടയില്‍ സാമി എന്നാണ് അറിയപ്പെടുന്നത്.
ഇഎംഎസിനും എകെജിയ്ക്കും ശേഷം കേരളത്തില്‍ നിന്നും പൊളിറ്റ് ബ്യൂറോയില്‍ എത്തിയ നേതാവാണ് ബാലാനന്ദന്. പത്താം പാര്‍ട്ടി കോണ്‍ഗ്രസിലായിരുന്നു അദ്ദേഹത്തെ പിബിയിലേയ്ക്ക് തിരഞ്ഞെടുത്തത്. ഉത്തരേന്ത്യയില്‍ സിഐടിയുവിനെ വളര്‍ത്തിയെടുക്കുന്നതില്‍ ഇദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല.
ബീഹാര്‍, മധ്യപ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വൈദ്യുതി, ടെലികോം ജീവനക്കാരെ സംഘടിപ്പിച്ചത് ഇദ്ദേഹമാണ്. കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയില്‍ ജനിച്ച ഇദ്ദേഹം ആലുവ കേന്ദ്രീകരിച്ച് ട്രേഡ് യൂണിയന് പ്രവര്‍ത്തകനായാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. ഇദ്ദേഹത്തിന്റെ ആത്മകഥ ഏതാനും ദിവസങ്ങള്‍ മുമ്പാണ് പ്രകാശനം ചെയ്തത്.
-
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ










Click it and Unblock the Notifications