പ്രണയികളെ ബലമായി വിവാഹം കഴിപ്പിച്ചു
പുനെ: പ്രണയദിനത്തില്‍ ശിവസേനാ പ്രവര്‍ത്തകര്‍ കമിതാക്കളെ നിര്‍ബന്ധിതമായി വിവാഹം കഴിപ്പിച്ചു. പുനെയിലെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിലേയ്ക്ക് ബൈക്കില്‍ ഉല്ലാസയാത്രപോയ യുവാവിനെയും യുവതിയെയുമാണ് സേനാ പ്രവര്‍ത്തകര്‍ ബലമായി വിവാഹം കഴിപ്പിച്ചത്.
ബൈക്ക് തടഞ്ഞുനിര്‍ത്തി ഇരുവരെയും പരസ്പരം മാലചാര്ത്തിയ്ക്കുയും യുവാവിനെക്കൊണ്ട് യുവതിയെ താലികെട്ടിക്കുകയുമായിരുന്നു. സ്ത്രീപുരുഷ ബന്ധത്തെക്കുറിച്ചുള്ള പശ്ചാത്യ വീക്ഷണത്തെ എതിര്‍ക്കാനും ബന്ധങ്ങളുടെ പവിത്രത ബോധ്യപ്പെടുത്താനുമാണ് ഇരുവരെയും തങ്ങള്‍ വിവാഹം ചെയ്യിച്ചതെന്ന് ശിവസേനാ നഗര അധ്യക്ഷ നാനാ വഡേക്കര്‍ പറഞ്ഞു.
എന്നാല്‍ ബലമായി വിവാഹം കഴിപ്പിച്ചുവെന്ന പേരില്‍ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും പുനെ പൊലീസ് അറിയിച്ചു. നഗരങ്ങളിലെ കടകളില്‍ വില്പനയ്ക്ക് വച്ച ആശംസാ കാര്‍ഡുകളും മറ്റും സംഘടനാ പ്രവര്‍ത്തകര്‍ പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്
ഓറംഗബാദിലും ഭാരതീയ വിദ്യാര്‍ത്ഥി സേനാ പ്രവര്‍ത്തകര്‍ കമിതാക്കളെ റോഡില്‍ തടഞ്ഞുനിര്‍ത്തി മുഖത്ത് കരിതേച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പ്രണയദിനത്തില്‍ വന്‍ പ്രശ്നങ്ങള്‍ ഉണ്ടായേയ്ക്കുമെന്ന് കരുതിയ കര്‍ണാടകത്തില്‍ പ്രത്യേകിച്ചും ബാംഗ്ലൂരില്‍ പ്രശ്നങ്ങളൊന്നുമുണ്ടായില്ല.
ഇവിടെ കമിതാക്കള്‍ പതിവുപോലെ പ്രണയദിനം സുഖമമായി ആഘോഷിച്ചു. എന്നാല്‍ പബുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ എല്ലാവര്‍ഷവും ഉണ്ടാവാറുള്ളതുപോലുള്ള തിരക്കുണ്ടായിരുന്നില്ല. സാമ്പത്തിക മാന്ദ്യവും ധാര്‍മിക പൊലീസുകാരുടെ ഭീഷണിയുമൊന്നും പ്രണയദിന സമ്മാനവിപണിയെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
പലരും പ്രണയഭാജനത്തിന് സമ്മാനിക്കാന്‍ വിലയേറിയ സമ്മാനങ്ങള്‍ തന്നെയാണ് തിരഞ്ഞെടുത്തത്. ബാംഗ്ലൂരില്‍ പ്രണയദിനാഘോഷത്തിനെതിരെയും പ്രണയദിനാഘോഷങ്ങള്‍ തടയുന്നതിനെതിരെയും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ബല്ഗാമില് ചില സംഘടനാ പ്രവര്‍ത്തകര്‍ പ്രണയദിനാഘോഷം നടന്ന ഹോട്ടലില്‍ അതിക്രമം നടത്തിയാതി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications