കമിതാക്കളെന്ന് കരുതി സഹോദരനും സഹോദരിയ്ക്കും മര്‍ദ്ദനം
ഉജ്ജയിന്‍(മധ്യപ്രദേശ്): പ്രണയദിനാഘോഷത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ കമിതാക്കളാണെന്ന് കരുതി സഹോദരനെയും സഹോദരിയെയും കയ്യേറ്റം ചെയ്തു.
വിക്രം യൂണിവേഴ്സിറ്റിയില്‍ നിന്നും മടങ്ങുന്നതിനിടെയാണ് സഹോദരങ്ങളെ ഒരു സംഘം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. അക്രമികള്‍ തന്നെ പിടിച്ച് തള്ളുകയും അടിയ്ക്കുകയും കയ്യിലുണ്ടായിരുന്ന ബാഗ് വലിച്ചുകീറുകയും ചെയ്തതായി ആണ്‍കുട്ടി പരാതിപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
എന്നാല്‍ സംഭവവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും അറസ്റ്റിലായവര്‍ ബജ്രംഗ്ദള് പ്രവര്‍ത്തകരെല്ലെന്നും സംഘടനാ കണ്‍വീനര്‍ മുകേഷ് യാദവ് പറഞ്ഞു.
യൂണിവേഴ്സിറ്റിയിലും പരിസരത്തും വിദ്യാര്‍ത്ഥികള്‍ പ്രണയദിനം ആഘോഷിക്കുന്നത് തടയാനായി പ്രവര്‍ത്തകര്‍ സര്‍വ്വസന്നാഹങ്ങളുമായി റോന്തുചുറ്റുന്നുണ്ടായിരുന്നു. ഈ സമയത്താണ് കാമ്പസില്‍ നിന്നും കൈ കോര്‍ത്തുപിടിച്ചുകൊണ്ട് ആണ്‍കുട്ടിയും പെണ്‍കുട്ടിയും നടന്നുവരുന്നത് കണ്ടത്.
കമിതാക്കളാണെന്ന് കരുതി പ്രവര്‍ത്തകര്‍ ഇവരെ പിടിച്ച് സര്‍വ്വകലാശാലയുടെ പ്രധാനകവാടത്തിനടത്തുകൊണ്ടുവന്നാണ് മര്‍ദ്ദിച്ചത്. ആണ്‍കുട്ടിയെ മര്‍ദ്ദിയ്ക്കുന്നതിനിടെ പെണ്‍കുട്ടി അത് തന്റെ അനിയനാണെന്ന് വിളിച്ചുപറഞ്ഞതില്പ്പിന്നെയാണ് പ്രവര്‍ത്തകര്‍ മര്‍ദ്ദനം നിര്‍ത്തിയത്.
പതിനഞ്ചുകാരനായ കുട്ടി ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരി ബിരുദവിദ്യാര്‍ത്ഥിനിയാണ്. ഒന്നാംവര്‍ഷ ബിരുദ പരീക്ഷയുടെ ഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കുമെന്നറിഞ്ഞ് ഫലമറിയാനായാണ് ഇവര്‍ കാമ്പസില്‍ എത്തിയത്.
സഹോദരങ്ങളാണെന്ന മനസ്സിലായതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ ആണ്‍കുട്ടിയെ ആലിംഗനം ചെയ്ത് മാപ്പ് പറഞ്ഞ് രംഗത്തുനിന്നും തലയൂരുകയായിരുന്നു.തുടര്‍ന്നാണ് മര്ദ്ദനത്തിനരയായ വിദ്യാര്‍ത്ഥികള്‍ ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications