അഴിമതിചെയ്തത് ഏത് വന്പനായാലും കുടുങ്ങും: പിണറായി

അഴിമതിയുടെ നേരിയ അംശംപോലും പാര്‍ട്ടി അനുവദിക്കില്ല. എത്ര വമ്പനായാലും നടപടിയുണ്ടാകും- 'നവകേരളമാര്‍ച്ചിന് ആലപ്പുഴയില്‍ നല്കിയ സ്വീകരണത്തിലാണ് അഴിമതി വിരുദ്ധ പ്രവര്‍ത്തനം സംബന്ധിച്ച് വിഎസ് നടത്തിയ പ്രസ്താവനകള്‍ക്ക് പിണറായി മറുപടി നല്‍കിയത്.
പാര്‍ട്ടിയാണ് വലുത്. പാര്‍ട്ടിയിലുള്ളവരെല്ലാം പാര്‍ട്ടിക്ക് വിധേയരാണ്. മാര്‍ച്ചിനിടയില്‍ പിണറായി വിജയന് സിന്ദാബാദ് വിളികേള്‍ക്കുന്നുണ്ട്. ഇത് കേട്ട് എല്ലാത്തിനും മുകളിലാണെന്ന് കരുതാറില്ല. അങ്ങിനെ കരുതിയാല്‍ അവിടെ തെറ്റി.
പാര്‍ട്ടി പ്രവര്‍ത്തകര്‍ വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ വ്യക്തിപരമാണെന്നു ധരിച്ചാല്‍ അബദ്ധത്തില്‍ ചാടുമെന്നും അദ്ദേഹം പറഞ്ഞു. 'പിണറായി വിജയന് സിന്ദാബാദ് എന്നു വിളിക്കുന്നതുകേട്ട് ഞാന്‍ വലിയ ആളാണെന്നു ധരിച്ചാല്‍ തീര്‍ന്നു. ഞങ്ങളാരും അങ്ങനെ അബദ്ധത്തില്‍ ചാടാറില്ല- അദ്ദേഹം പറഞ്ഞു
വി.എസ്. കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ ചിത്രമുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതില്‍ അപാകതയൊന്നുമില്ല. ബോര്‍ഡുകള്‍ നശിപ്പിച്ചതു ശ്രദ്ധയില്‍പെട്ടിട്ടില്ല. വിമതര്‍ ചിലയിടത്തു ജയിച്ചത് പ്രാദേശികപ്രശ്നങ്ങള്‍ കൊണ്ടാണ്. അതിനു പൊതുസ്വഭാവമില്ല. വിവാദങ്ങളുണ്ടാക്കുന്നതു പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനാണ്. ഞങ്ങള്‍ക്കു യാതൊരു ആശങ്കയുമില്ല'- പിണറായി പറഞ്ഞു.
ലാവ്ലിന് ഇടപാടില്‍ മലബാര്‍ കാന്‍സര്‍ സെന്ററിനു കിട്ടേണ്ട സഹായം നഷ്ടപ്പെടുത്തിയത് ആന്റണി സര്‍ക്കാരാണ്. അതിന്റെ ഉത്തരവാദിത്തം കടവൂര്‍ ശിവദാസന്റെ തലയില്‍നിന്ന് ഒഴിയില്ല. ധാരണാപത്രം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ വീഴ്ചവരുത്തിയതു ശിവദാസനാണ്. അതിനു പിന്നില്‍ എന്തോ രഹസ്യമുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. എസ്. ശര്‍മ വൈദ്യുതിമന്ത്രിയായിരുന്നപ്പോള്‍ ഫയല്‍ തിരിച്ചയച്ചതില്‍ അസ്വാഭാവികതയില്ല. അതു സാധാരണ നടപടിക്രമം മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ലാവലിന്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന പാര്‍ട്ടി നിലപാട് വി.എസ്. ആവര്‍ത്തിക്കാത്തത് അണികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടില്ലേ എന്ന ചോദ്യത്തിന് ഒരു ആശയക്കുഴപ്പവുമില്ല. ഒരാള്‍ ഒരു നിലപാട് എടുക്കുക മറ്റൊരാള്‍ വേറൊരു നിലപാട് കൈക്കൊള്ളുക എന്നത് സിപിഎമ്മിലില്ല. പോളിറ്റ് ബ്യൂറോയിലെ എല്ലാവരും കൂടി ആലോചിച്ച് എടുത്ത നിലപാടാണ് കേസ് രാഷ്ട്രീയപ്രേരിതമാണെന്നത്. പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ ഒരു നിലപാടേയുള്ളൂ.
മന്ത്രി ജി. സുധാകരന്, ജാഥാംഗങ്ങളായ ഇ.പി ജയരാജന്, കെ.ടി ജലീല്‍, എം.വി ഗോവിന്ദന്, ടി.എന്‍ സീമ, സി.പി.എം. ജില്ലാ സെക്രട്ടറി പി.കെ ചന്ദ്രാനന്ദന്‍ തുടങ്ങിയവര്‍ സ്വീകരണപരിപാടിയില്‍ പങ്കെടുത്തു.
-
തിരുവനന്തപുരത്ത് സിപിഎമ്മിന് നേതൃദാരിദ്ര്യമോ! സമ്മതിച്ച് എംവി ഗോവിന്ദൻ, ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനവും -
ആദ്യ SFI പ്രസിഡന്റ് മുതൽ പിഡബ്ല്യുഡി മന്ത്രി വരെ; ജി സുധാകരനെന്ന കമ്മ്യൂണിസ്റ്റ് -
'കെകെ ജയചന്ദ്രൻ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച നേതാവ്', എംഎം മണിയെ ഒഴിവാക്കിയതിൽ ഭിന്നതയില്ലെന്ന് സിപിഎം -
കൊറിയ കളത്തിലിറങ്ങി... പത്ത് കൊല്ലത്തിന് ശേഷം ആദ്യമായി സ്വര്‍ണം വാങ്ങി; വില ഇനിയെങ്ങോട്ട്! -
ശ്രീകണ്ഠന് നായരെ കൊട്ടി അരുണ്‍കുമാര്‍; ചായക്കപ്പ് ഉപേക്ഷിക്കുന്നില്ലേ എന്ന ചോദ്യത്തിന് മറുപടി -
കണക്കുകൂട്ടലെല്ലാം തെറ്റിച്ച് സ്വര്‍ണം.. ഇന്ത്യയില്‍ വിലയില്‍ കുത്തനെ ഇടിവ് പതിവില്ലാത്തത്; കാരണമെന്ത്? -
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു, രൂപയുടെ കരുത്ത് നേട്ടമായി, ഇന്നത്തെ പവന് വില -
ബെംഗളൂരുവില്‍ ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണേ... പുതിയ നിയമവുമായി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്?












Click it and Unblock the Notifications