കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂലി തര്‍ക്കം: തൊഴിലാളിയെ ചുട്ടു കൊന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: കൂലി സംബന്ധമായ തര്‍ക്കത്തിനൊടുവില്‍ കരാറുകാരന്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിച്ച മുറി പൂട്ടി തീയിട്ടു. പൊള്ളലേറ്റ ഒരാള്‍ മരിച്ചു. മൂന്നു പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട്‌ സ്വദേശി സഫി(24) ആണ്‌ മരിച്ചത്‌.

പൊള്ളലേറ്റ്‌ ആശുപത്രിയില്‍ കഴിയുന്നവരുടെ മൊഴിപ്രകാരം കരാറുടമ തൂത്തുക്കുടി സ്വദേശി തോമസിനെതിരെ പോലീസ്‌ കേസെടുത്തു. സംഭവത്തെ തുടര്‍ന്ന്‌ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്‌.

കെട്ടിട നിര്‍മാണത്തിന്‌ തമിഴ്‌നാട്ടില്‍ നിന്നെത്തിയ തൊഴിലാളികളെയാണ്‌ കരാറുകാരനായ തോമസ്‌ അടച്ചിട്ട മുറിയിലിട്ട്‌ പൂട്ടി പെട്രോളൊഴിച്ച്‌ തീയിട്ടതെന്ന്‌ പോലീസ്‌ പറഞ്ഞു. ആന്‍ഡ്രൂസ്‌ (24), വിജയന്‍ (24), സുരേഷ്‌ (24) എന്നിവരാണ്‌ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്‌. ഇവര്‍ക്ക്‌ 90 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു.

ശനിയാഴ്‌ച പുലര്‍ച്ചെ മൂന്നു മണിയോടെ എറണാകുളം ഓള്‍ഡ്‌ റെയില്‍വെ സ്‌റ്റേഷന്‍ റോഡിലെ കെട്ടിടത്തിലാണ്‌ സംഭവം നടന്നത്‌. കരാറുകാരനായ തോമസും നാല്‌ തൊഴിലാളികളും ഇവിടെയുള്ള വാടകക്കെട്ടിടത്തില്‍ ഒരുമിച്ചായിരുന്നു താമസം.

കാവേരി ബില്‍ഡ്‌ ടെക്‌ എന്ന കമ്പനിയില്‍ റൂഫ്‌ സീലിങ്‌ ജോലികള്‍ക്കായി എത്തിയതായിരുന്നു നാലു പേരും. തോമസിന്റെ കീഴില്‍ ജോലിയെടുത്ത്‌ തുടങ്ങിയിട്ട്‌ 20 ദിവസമായി.

വെള്ളിയാഴ്‌ച രാത്രി നാല്‌ പേരും തോമസിനൊപ്പം മുറിയിലിരുന്ന്‌ മദ്യപിയ്‌ക്കുന്നതിനിടെ തങ്ങള്‍ ജോലി നിര്‍ത്തുകയാണെന്ന കാര്യം പറഞ്ഞു. ഇത്‌ വരെ പണിയെടുത്തതിന്റെ കൂലിയായി 14,000 രൂപ നല്‌കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പണം നല്‌കാന്‍ തയാറാകാതിരുന്ന തോമസ്‌ തൊഴിലാളികളുമായി വഴക്കിട്ട്‌ പുറത്തു പോയി.

മദ്യലഹരിയില്‍ തിരികെയെത്തിയ തോമസ്‌ തൊഴിലാളികളുമായി വീണ്ടും വഴക്കടിച്ചുവെന്ന്‌ പോലീസ്‌ പറയുന്നു. തുടര്‍ന്ന്‌ തൊഴിലാളികള്‍ തോമസിനെ മുറിയില്‍ നിന്നും പുറത്താക്കി വാതിലടച്ചു. ഇതില്‍ ക്ഷുഭിതനായ തോമസ്‌ പുറത്തു പോയി പെട്രോള്‍ വാങ്ങിയ ശേഷം മുറിയ്‌ക്കുള്ളില്‍ ഉറങ്ങുകയായിരുന്ന തൊഴിലാളികളുടെ മേല്‍ ജനലിലൂടെ പെട്രോള്‍ ഒഴിച്ച ശേഷം തീയിടുകയായിരുന്നു. തോമസ്‌ മുറി പുറത്ത്‌ നിന്നും പൂട്ടിയതായും പോലീസ്‌ പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ എറണാകുളം സെന്‍ട്രല്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X