കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബില്ലടക്കാന്‍ പണമില്ല : ചോരക്കുഞ്ഞിനെ വിറ്റു

  • By Staff
Google Oneindia Malayalam News

ഖമ്മം: ആശുപത്രിയില്‍ പണമടയ്ക്കാനായി ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ 6,000 രൂപയ്ക്കു വിറ്റു. ആന്ധ്രാപ്രദേശിലെ ഖമ്മം സ്വദേശിനിയായ ദളിത്‌ യുവതി രഞ്ജിനിയാണ് ആശുപത്രി ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നതിനായി കുഞ്ഞിനെ വിറ്റത്‌. വനിതാ ശിശുക്ഷേമവകുപ്പു മന്ത്രി രേണുകാ ചൗധരിയുടെ ലോക്സഭാ മണ്ഡലത്തിലാണു സംഭവം.

20കാരിയായ രഞ്ജിനി കഴിഞ്ഞയാഴ്ചയാണ്‌ കോതഗുഡ സര്‍ക്കാര്‍ ആശുപത്രിയില്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്‌. പ്രസവച്ചെലവായി ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ട 2,200 രൂപ കൊടുക്കാന്‍ ഇവര്‍ക്ക് കഴിവുണ്ടായിരുന്നില്ല. ഒടുവില്‍ പണത്തിനായി കുഞ്ഞിനെ വില്ക്കാന്‍ രഞ്ജനി തീരുമാനിയ്ക്കുകയായിരുന്നു.

കോതഗുഡ സ്വദേശികളായ കുട്ടികളില്ലാത്ത ദമ്പതികളാണ് കുഞ്ഞിനെ വാങ്ങിയത്‌. കൈയില്‍ പണമില്ലാത്തത് കൊണ്ടാണ് കുഞ്ഞിനെ വിറ്റതെന്ന് രഞ്ജിനി പറയുന്നു. എന്നാല്‍ രഞ്ജിനിക്കെതിരെ നടപടിയെടുക്കുമെന്ന് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ രാജാറാം പറഞ്ഞു.

ഇതിന് പുറമെ ആശുപത്രി അധികൃതര്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്നും ഇവര്‍ അറിയിച്ചു. കുഞ്ഞിനെ മാതാവിനു തിരിച്ചു നല്‍കി മുലയൂട്ടാനുള്ള സൗകര്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഐസിഡിഎസ്‌ ഉദ്യോഗസ്ഥര്‍.

തത്കാലത്തേക്ക് ഇവരെ സര്‍ക്കാരിന്റെ കീഴിലുള്ള അഭയ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പിന്നീട് അമ്മയ്ക്ക് താത്പര്യമുണ്ടെങ്കില്‍ കുഞ്ഞിനെ ദത്ത് നല്കുകയും ചെയ്യാമെന്ന് ഐസിഡിഎസ് അധികൃതര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X