Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നാനി: വിട്ടുവീഴ്‌ചക്കില്ലെന്ന്‌ പിഡിപിയും

കൊച്ചി: പൊന്നാനിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിഡിപി തീരുമാനിയ്‌ക്കുമെന്ന കാര്യത്തില്‍ വിട്ടുവീഴ്‌ചയില്ലെന്ന്‌ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി പറഞ്ഞു. പൊന്നാനിയില്‍ സിപിഐയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ്‌ മത്സരിയ്‌ക്കുന്നതെങ്കില്‍ പിഡിപിയും മത്സര രംഗത്തുണ്ടാകുമെന്ന്‌ അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

പൊതു സ്വതന്ത്രനാണെങ്കില്‍ മാത്രമേ പൊന്നാനിയില്‍ വിജയസാധ്യതയുള്ളൂ. രാഷ്ട്രീയ ആത്മഹത്യയ്‌ക്ക്‌ കൂട്ടുനില്‌ക്കാന്‍ പിഡിപി ഒരുക്കമല്ല. മദനി വ്യക്തമാക്കി. പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം വിവാദമായ സാഹചര്യത്തിലാണ്‌ ശക്തമായ നിലപാടുമായി പിഡിപി രംഗത്തെത്തിയിരിക്കുന്നത്‌.

മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി തന്നെ നിശ്ചിയിക്കുമെന്ന സിപിഐ ജനറല്‍ സെക്രട്ടറി എ.പി ബര്‍ദന്റെ പ്രഖ്യാപനം പിഡിപിയെ ചൊടിപ്പിച്ചിട്ടുണ്ട്‌. പൊന്നാനി സീറ്റിന്‌ വേണ്ടി കരു നീക്കിയ സിപിഎമ്മിന്റെ പിന്തുണയും ഇക്കാര്യത്തില്‍ പിഡിപിയ്‌ക്കുണ്ട്‌.

അതേ സമയം പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിയായി വളാഞ്ചേരി എംഇഎസ്‌ കോളെജ്‌ പ്രിന്‍സിപ്പല്‍ ഡോ. ഹുസൈന്‍ രണ്ടത്താണിയെ സിപിഐ മത്സരിപ്പിയ്‌ക്കുമെന്നും സൂചനകളുണ്ട്‌. സുന്നി കാന്തപുരം വിഭാഗത്തിന്റെ പ്രമുഖ നേതാവ്‌ കൂടിയായ ഇദ്ദേഹത്തെ പിഡിപിയും പിന്തുണയ്‌ക്കുന്നതിനാല്‍ കൂടുതല്‍ തര്‍ക്കങ്ങളില്ലാതെ ഇവിടത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നേക്കുമെന്നാണ്‌ സൂചന.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിഡിപി ഇവിടെ അരലക്ഷത്തിലേറെ വോട്ട്‌ നേടിയിരുന്നു. ഇതിനാല്‍ പിഡിപിയെ പിണക്കി ഒരു നീക്കം നടത്താന്‍ ഇടത്‌ മുന്നണി തയാറാകില്ലെന്നാണ്‌ കരുതപ്പെടുന്നത്‌.

മുസ്ലീം ലീഗ്‌ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും മുന്‍ വിദ്യാഭ്യാസ മന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ്‌ ബഷീറിനെ മണ്ഡലം പിടിയ്‌ക്കാന്‍ ലീഗ്‌ നിയോഗിക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+