ബംഗാള്‍ സിപിഎമ്മിന് വെല്ലുവിളിയായേയ്ക്കും
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി സിപിഎം കേന്ദ്രകമ്മിറ്റി യോഗം ചേര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സ്ഥിതിഗതികള്‍ കേന്ദ്രകമ്മിറ്രി വിലയിരുത്തി.
ബംഗാള്‍, കേരളം, ത്രിപുര, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞതവണ പാര്‍ട്ടി നേട്ടമുണ്ടാക്കിയത്. ഈ നേട്ടം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. രാജസ്ഥാന് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജസാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
വിവിധ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥിനിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ കേന്ദ്രകമ്മിറ്റിയില്‍ നടക്കും. ഇക്കാര്യങ്ങള്‍ ഞായറാഴ്ചയാകും ചര്‍ച്ചചെയ്യുക. നേരത്തേ പൊളിറ്റ് ബ്യൂറോയില്‍ അംഗീകരിച്ച പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പത്രികയുടെ കരട് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കമ്മിറ്റിയില്‍ അവതരിപ്പിച്ചു.
പശ്ചിമബംഗാളില്‍ പാര്‍ട്ടി ഇത്തവണ കടുത്ത സമരം നേരിടേണ്ടിവരുമെന്ന് സംസ്ഥാന ഘടകം കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ബംഗാള്‍ സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യമുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പാര്‍ട്ടിയ്ക്ക് പ്രതികൂലമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 1984ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി അഭിമുഖീകരിക്കുന്ന കടുത്തവെല്ലുവിളിയാണ് ഇപ്പോഴത്തേതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ തൃണമൂല്‍ സഖ്യത്തെ സിപിഎമ്മിന്റെ സംഘടനാ സംവിധാനം കൊണ്ട് അതിജീവിക്കാനാവുമെന്ന് റിപ്പോര്‍ട്ടില്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.
-
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു










Click it and Unblock the Notifications