സിഡി വിവാദം ബോധപൂര്‍വം: മുഖ്യമന്ത്രി
തിരുവനന്തപുരം: മതമേലധ്യക്ഷന്മാരെ ഇകഴ്ത്തിക്കാട്ടുന്ന തരത്തിലുള്ള ലഘുചിത്രം വിദ്യാര്‍ത്ഥികളെ കാണിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടില്ലന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് വ്യക്തമാക്കി.
ഇതിനെ കുറിച്ചുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കൊടകര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ എപി ശശീന്ദ്രന് എന്ന അധ്യാപകന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണിത്. ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഏഴാം ക്ലാസിലെ ഹിന്ദി പാഠത്തിലെ അധ്യാപക സഹായിയില്‍ ജലസംരക്ഷണത്തെക്കുറിച്ച് കുട്ടികള്‍ക്ക് മനസിലാകാന്‍ 'സേവ്' എന്ന ലഘു ചിത്രം കാണിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.
ഈ ലഘുചിത്രം കമ്പ്യൂട്ടറില്‍ നിന്ന് കോപ്പി ചെയ്ത് സിഡിയാക്കിയപ്പോള് മുറിവ്, ടൈപ്പ് റൈറ്റര്‍ എന്ന ചിത്രങ്ങളും കൂടി അധ്യാപകന് പകര്‍ത്തി നല്‍കുകയായിരുന്നു. ഇത് ഒരു വിദ്യാര്‍ത്ഥിയേയും കാണിച്ചിട്ടില്ല.ഇത് സംബന്ധിച്ചുള്ള വിവാദം ബോധപൂര്വമാണന്നും സര്‍ക്കാരിനോ വിദ്യാഭ്യാസ വകുപ്പിനോ ഇതില്‍ യാതൊരു ബന്ധവുമില്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുറിവ് എന്ന ചിത്രം ക്രൈസ്തവ മതമേലധ്യക്ഷന്മാരെ അധിക്ഷേപിക്കുന്നതാണന്നും ടൈപ്പ് റൈറ്റര്‍ അശ്ലീലമാണന്നും ആക്ഷേപമുയര്‍ന്നിരുന്നു. തുടര്‍ന്ന് വിവാദ സിഡി പിന്‍വലിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് വിവിധ മത സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തിയതിനെ തുടര്‍ന്നാണ് ഇത് വിവാദമായത്.
കോഴിക്കോട് സീറ്റ് സംബന്ധിച്ച തര്‍ക്കത്തില്‍ ജനതാദള്‍ കടുത്ത നിലപാട് സ്വീകരിയ്ക്കുകയില്ലെന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്നും വിഎസ് പറഞ്ഞു. ജനതാദള്‍ മുന്നണി വിട്ടുപോകരുതെന്നാണ് ഘടകകക്ഷികളുടെ ആഗ്രഹം. ഒറീസയില്‍ ബിജെപിയെ കൈവിട്ടതിനാലാണ് ബിജെഡിയുമായി ഇടതുപക്ഷം സഹകരിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications