കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടത് മുന്നണി യോഗം തീപാറും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സീറ്റുകള്‍ പിടിച്ചടക്കാനുള്ള സിപിഎം നീക്കത്തിനെതിരെ സിപിഐയും ജനതാദളും രംഗത്തെത്തിയതോടെ വ്യാഴാഴ്‌ച ചേരുന്ന ഇടത്‌ മുന്നണി യോഗം ഏറെ നിര്‍ണായകമാകും

സിപിഎം പിന്തുണയോടെ ഹുസൈന്‍ രണ്ടത്താണി പൊന്നാനിയില്‍ പ്രചാരണം തുടങ്ങിയിട്ടും സ്വന്തം സ്ഥാനാര്‍ത്ഥിയായി എപി കുഞ്ഞാമുവിനെ സിപിഐ ഉയര്‍ത്തിക്കൊണ്ടു വന്നത്‌ ഏതുവിധേനെയും സിപിഎം നീക്കത്തെ പ്രതിരോധിയ്‌ക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌. സീറ്റില്ലെങ്കില്‍ മന്ത്രിയെ വേണ്ടെന്ന തീരുമാനവുമായി ജനതാദളും മുന്നോട്ട്‌ പോകുമ്പോള്‍ എല്‍ഡിഎഫ്‌ യോഗത്തില്‍ സ്‌ഫോടകാത്മകമാവുമെന്ന് ഉറപ്പിക്കാം.

ഇടത്‌ മുന്നണി രൂപീകൃതമായതിന്‌ ശേഷം ഇത്രയും വലിയൊരു പ്രതിസന്ധിയെ മുന്നണിയിലെ പാര്‍ട്ടികള്‍ അഭിമുഖീകരിച്ചിട്ടില്ല. വ്യാഴാഴ്‌ച സിപിഎം ആസ്ഥാനമായ എകെജി സെന്ററില്‍ ചേരുന്ന മുന്നണി യോഗം എങ്ങനെ അവസാനിയ്‌ക്കുമെന്നാണ്‌ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്‌.

പൊന്നാനി വിട്ടുകൊടുത്താല്‍ ജനമധ്യത്തില്‍ പാര്‍ട്ടി അപമാനിയ്‌ക്കപ്പെടുമെന്നും അവിടെ എന്ത്‌ വിട്ടുവീഴ്‌ച ചെയ്‌താലും ആത്മഹത്യാപരമായിരിക്കുമെന്നുമാണ് ബുധനാഴ്‌ച ചേര്‍ന്ന സിപിഐ ഉന്നതതല യോഗങ്ങളില്‍ ഉയര്‍ന്നു വന്ന അഭിപ്രായം.

മന്ത്രിമാരെ പിന്‍വലിയ്‌ക്കണമെന്നും 20 മണ്ഡലങ്ങളില്‍ മത്സരയിക്കണമെന്നും വരെയുള്ള അഭിപ്രായങ്ങള്‍ യോഗത്തില്‍ പങ്കെടുത്ത അംഗങ്ങളുടെ ഭാഗത്ത്‌ നിന്നുണ്ടായി. അത്‌ കൊണ്ട്‌ തന്നെ ഇടത്‌ മുന്നണി യോഗത്തില്‍ കൂടുതല്‍ നിലപാടുകള്‍ കര്‍ക്കശമാക്കാന്‍ തന്നെയായിരിക്കും സിപിഐ ശ്രമിയ്‌ക്കുക.

കോഴിക്കോട്‌ സീറ്റിന്റെ കാര്യത്തില്‍ ഇനിയൊരു വിട്ടുവീഴ്‌ചയ്‌ക്ക്‌ സിപിഎം തയാറാകില്ലെന്ന കാര്യമുറപ്പാണ്‌. എന്നാല്‍ കോഴിക്കോട്‌ സീറ്റില്ലെങ്കില്‍വേറൊരിടത്തും മത്സരിയ്‌ക്കാനില്ലെന്നും മന്ത്രിയെ വേണ്ടെന്നുമുള്ള നിലപാടിലാണ്‌ ജനതാദള്‍. തീരുമാനം എല്‍ഡിഎഫില്‍ അറിയിച്ച്‌ പ്രതികരണം അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിയ്‌‌ക്കുക.

എന്നാല്‍ വ്യാഴാഴ്‌ച രാവിലെ നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ കാര്യങ്ങള്‍ ജനതാദളിനെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ സിപിഎം. പൊന്നാനി സീറ്റിന്റെ പേരില്‍ സിപിഐ എല്‍ഡിഎഫ്‌ വിടുമെന്നും സിപിഎം കരുതുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X