കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്‌: നാലുപേര്‍ക്കുകൂടി നാര്‍കോ ടെസ്‌റ്റ്‌

  • By Staff
Google Oneindia Malayalam News

കൊച്ചി: സിസ്‌റ്റര്‍ അഭയ കൊലക്കേസുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ പേരെ നാര്‍കോ പരിശോധനയ്‌ക്ക്‌ വിധേയരാക്കുവാന്‍ എറണാകുളം സിജെഎം കോടതി സിബിഐയ്‌ക്ക്‌ അനുമതി നല്‍കി.

കേസ്‌ ആദ്യം അന്വേഷിച്ച കോട്ടയം ക്രൈംബ്രാഞ്ച്‌ മുന്‍ എസ്‌പി കെടി മൈക്കിള്‍ ഉള്‍പ്പെടെയുള്ളവരെയാണ്‌ പരിശോധനയ്‌ക്ക്‌ വിധേയരാക്കുക. മൈക്കിളിന്‌ പുറമേ കോട്ടയം പയസ്‌ ടെന്‍ത്‌ കോണ്‍വെന്റില്‍ അഭിയയ്‌ക്കൊപ്പം താമസിച്ചിരുന്ന സിസ്റ്റര്‍ ഷേര്‍ളി, കോണ്‍വെന്റിലെ ജോലിക്കാരായ ത്രേസ്യാമ്മ, അച്ചാമ്മ എന്നിവരെയാണ്‌ പരിശോധനയ്‌ക്ക്‌ വിധേയരാക്കുക.

ഇതുവരെ തങ്ങള്‍ക്ക്‌ കിട്ടിയ തെളിവുകളില്‍ ഏറ്റവും കൂടുതല്‍ അന്വേഷണത്തിന്‌ വിധേയമാക്കേണ്ടത്‌ തെളിവ്‌ നശിപ്പിക്കുന്നതില്‍ മൈക്കിള്‍ വഹിച്ചിട്ടുള്ള പങ്കിനെക്കുറിച്ചാണെന്ന്‌ സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.

മൈക്കിളിനെ ഒരു മാസം മുമ്പ്‌ കൊച്ചി സിബിഐ ഓഫീസില്‍ വച്ച്‌ ചോദ്യം ചെയ്‌തിരുന്നു. അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ട ദിവസം സംഭവസ്ഥലത്തുണ്ടായിരുന്ന തെളിവുകള്‍ നശിപ്പിക്കാന്‍ അന്ന്‌ ക്രൈംബ്രാഞ്ച്‌ എസ്‌പിയായിരുന്ന മൈക്കിള്‍ നിര്‍ണായക പങ്ക്‌ വഹിച്ചിട്ടുണ്ടെന്നാണ്‌ സിബിഐയ്‌ക്ക്‌ അന്വേഷണത്തില്‍ നിന്നും മനസ്സിലായത്‌.

മറ്റ്‌ നാലുപേരെക്കൂടി നാര്‍കോ പരിശോധനയ്‌ക്ക്‌ വിധേയരാക്കിയാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയുന്നത്ര സാഹചര്യങ്ങള്‍ ഉണ്ടാകുമെന്നാണ്‌ സിബിഐ വൃത്തങ്ങള്‍ പറയുന്നത്‌.

ഫാദര്‍ തോമസ്‌ കോട്ടൂര്‍, ഫാദര്‍ ജോസ്‌ പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ നാര്‍കോ പരിശോധനയ്‌്‌ക്ക്‌ വിധേയരാക്കിയതോടെയായിരുന്നു കേസ്‌ നിര്‍ണായക വഴിത്തിരിവില്‍ എത്തിയത്‌. അതില്‍ നിന്നും കിട്ടിയ തെളിവുകള്‍ പരിശോധിച്ചശേഷം നടത്തിയ അന്വേഷണത്തെത്തുടര്‍ന്നായിരുന്നു ഇവരെ മൂവരെയും അറസ്‌റ്റ്‌ ചെയ്‌തത്‌.

മൈക്കിള്‍ ഉള്‍പ്പെടെയുള്ളവരുടെ നാര്‍കോ പരിശോധന അഹമ്മദാബാദിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണ് നടത്തുക. കോട്ടൂര്‍, പൂതൃക്കയില്‍, സെഫി എന്നിവരെ ബാംഗ്ലൂരിലെ ഫോറന്‍സിക് ലബോറട്ടറിയിലായിരുന്നു പരിശോധനയ്ക്ക് വിധേയരാക്കിയത്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X