കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാനൂരില്‍ ബിഎംഎസ്‌ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

  • By Staff
Google Oneindia Malayalam News

തലശ്ശേരി: ചെറിയൊരിടവേളയ്‌ക്ക്‌ ശേഷം കണ്ണൂരില്‍ വീണ്ടും കൊലപാതക രാഷ്ട്രീയം തലപൊക്കുന്നു. ബുധനാഴ്‌ച ഒരു സിപിഎം അനുഭാവി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‌ സംഘര്‍ഷം നിലനില്‌ക്കുന്ന പാനൂര്‍ മേഖലയില്‍ വ്യാഴാഴ്‌ച ഒരു ബിഎംഎസ്‌ പ്രവര്‍ത്തകന്‍ വെട്ടേറ്റ്‌ മരിച്ചു.

ചമ്പാട്‌ കുറിച്ചിക്കരയിലെ വടക്കേ ചാലില്‍ വിനയന്‍ (36) ആണ്‌ കൊല്ലപ്പെട്ടത്‌. പാനൂരില്‍ ചുമട്ടു തൊഴിലാളിയായ വിനയന്‍ വീടിനടുത്തുള്ള കടയില്‍ ഇരിയ്‌ക്കുമ്പോള്‍ വാനില്‍ വന്ന അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വൈകിട്ട്‌ ആറരയോടെയായിരുന്നു സംഭവം. കൊലപാതകത്തിന്‌ പിന്നില്‍ സിപിഎം ആണെന്ന്‌ ബിജെപി നേതൃത്വം ആരോപിച്ചു.

ബുധാനാഴ്‌ച സിപിഎം അനുഭാവി അജയനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ പ്രദേശത്ത്‌ ഹര്‍ത്താല്‍ നടന്നു വരികയായിരുന്നു. അജയന്റെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്‌ക്ക്‌ നേരെയും ബേംബേറുണ്ടായി. ഈ സംഭവത്തില്‍ ഏഴോളം സിപിഎം പ്രവര്‍ത്തകര്‍ക്ക്‌ പരിക്കേറ്റു. ഇതിന്‌ പിന്നാലെയാണ്‌ വിനയന്‍ അക്രമിയ്‌ക്കപ്പെട്ടത്‌.

വിനയന്‍ ആക്രമിയ്‌ക്കപ്പെട്ടതിന്‌ പിന്നാലെ ചമ്പാട്‌ കുറിച്ചിക്കരയില്‍ സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍ കയറി ഗുരുതരമായി വെട്ടി പരിക്കേല്‌പിച്ചു. സാരമായി പരിക്കേറ്റ ചന്ദ്രനെ തലശേരി സഹകരണ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന്‌ പാനൂര്‍ മേഖലയില്‍ ജില്ലാ കളക്ടര്‍ 144ാം വകുപ്പ്‌ പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X