Get Updates
Get notified of breaking news, exclusive insights, and must-see stories!

തര്‍ക്കം രൂക്ഷം: കോണ്‍ പട്ടിക വൈകുന്നു

ദില്ലി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ധാരണയിലെത്താന്‍ കഴിയാഞ്ഞതോടെ കേരളത്തിലെ 17 മണ്ഡലങ്ങളിലേക്ക്‌ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനായി ചേര്‍ന്ന മൂന്നാമത്‌ കോണ്‍ഗ്രസ്‌ സ്‌ക്രീനിംഗ്‌ കമ്മിറ്റിയും ലക്ഷ്യം കാണാതെ പിരിഞ്ഞു.

ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ട്‌ മണിയ്‌ക്ക്‌ ആരംഭിച്ച യോഗം കഴിഞ്ഞതിന്‌ ശേഷം പുറത്തെത്തിയ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല അന്തിമ തീരുമാനം ഉണ്ടായില്ലെന്നറിയിക്കുകയായിരുന്നു. സ്‌ക്രീനിംഗ്‌ കമ്മിറ്റി യോഗം ബുധനാഴ്‌ചയും ചേരുന്നുണ്ട്‌.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കടുത്ത ഭിന്നത കേരളത്തിലെ നേതാക്കള്‍ക്കിടയില്‍ നിലനില്‌ക്കുന്നുണ്ടെന്നാണ്‌ സൂചന. കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ യുഗത്തിന്‌ ശേഷം ഉടലെടുത്ത രമേശ്‌-ഉമ്മന്‍ ചാണ്ടി ശാക്തിക ചേരികള്‍ തമ്മിലാണ്‌ പ്രധനം തര്‍ക്കം.

17 മണ്ഡലങ്ങളിലേക്ക്‌ 69 പേരുടെ പട്ടകയാണ്‌ സ്‌ക്രീനിംഗ്‌ കമ്മിറ്റി മുമ്പാകെ സമര്‍പ്പിയ്‌ക്കപ്പെട്ടിരുന്നത്‌. ബുധനാഴ്‌ചത്തെ സ്‌ക്രീനിംഗ്‌ കമ്മിറ്റി യോഗത്തില്‍ അവസാനവട്ട സമവായത്തിനാണ്‌ കോണ്‍ഗ്രസ്‌ കേന്ദ്ര നേതൃത്വം ശ്രമിയ്‌ക്കുക.

ഈ യോഗത്തിന്‌ ശേഷം പരിഗണിയ്‌ക്കപ്പെടുന്നവരുടെ പേരുകള്‍ സോണിയ ഗാന്ധി അധ്യക്ഷയായ കേന്ദ്ര തിരഞ്ഞെടുപ്പ്‌ സമിതിയ്‌ക്ക്‌ കൈമാറും. അന്തിമ പട്ടിക പ്രഖ്യാപിയ്‌ക്കുന്നത്‌ ഈ സമിതിയായിരിക്കും.

കോഴിക്കോട്‌, പൊന്നാനി, വയനാട്‌ സീറ്റുകള്‍ ഒഴിച്ച്‌ ബാക്കി എല്ലാ മണ്ഡലങ്ങളിലും ഇടത്‌ മുന്നണി പ്രചാരണ രംഗത്തിറങ്ങിയ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന്‌ സമവായത്തിലെത്താന്‍ സംസ്ഥാന നേതാക്കളുടെ മേല്‍ ഹൈക്കമാന്‍ഡ്‌ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്‌.

അതിനിടെ തിരഞ്ഞെടുപ്പില്‍ മത്സരിയ്‌ക്കാനില്ലെന്ന്‌ ആദ്യം പ്രഖ്യാപിച്ച വിഎം സുധീരന്‍ മത്സര രംഗത്തുണ്ടാവുമെന്ന്‌ സൂചനയുണ്ട്‌. ചാലക്കുടി, തൃശൂര്‍, ആലപ്പുഴ മണ്ഡലങ്ങളിലൊന്നാവും സുധീരന്‍ മത്സരത്തിനിറങ്ങുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+