അക്രമം അടിച്ചമര്‍ത്തും: കോടിയേരി
കണ്ണൂര്‍: കണ്ണൂരിലെ അക്രമം ഏതുവിധേനയും അടിച്ചമര്‍ത്തുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്. കണ്ണൂരിലെ സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം അക്രമങ്ങള്‍ നേരിടുന്നതിന് പോലീസിന്റെ പക്കലുള്ള ഏത് ആയുധവും ഉപയോഗിക്കാമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. മുമ്പെങ്ങും കാണാത്ത രീതിയിലുള്ള അക്രമങ്ങളാണ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ ഉണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ എല്ലാ രാഷ്ട്രീയകക്ഷികളും പങ്കെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ആര്‍എസ്എസ് പ്രവര്‍ത്തകരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സമാധാന യോഗം വിളിച്ചിരിയ്ക്കുന്നത്.
ഒരാഴ്ചയായി തുടരുന്ന അക്രമങ്ങളില്‍ രണ്ടു പേര് മരിച്ചിരുന്നു. കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന് പരിധികളില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനത്തിനിടെ പാനൂര്‍ കുറ്റേരി കനാലിനടുത്ത് നിന്ന് 42 സ്റ്റീല്‍ ബോംബുകള്‍ പോലീസ് കണ്ടെടുത്തു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications