കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ്‌ കമ്മീഷനെതിരെ ബിജെപി

  • By Staff
Google Oneindia Malayalam News

ദില്ലി: വരുണ്‍ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നിര്‍ദ്ദേശം ബിജെപി തള്ളി. പിലിഭിത്തില്‍ വരുണ്‍ തന്നെയായിരിക്കും ബിജെപി സ്ഥാനാര്‍ത്ഥിയെന്നും ബിജെപി വക്താവ്‌ ബല്‍ബീര്‍ പുഞ്ച്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കാന്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരനാണെന്ന്‌ വിധിക്കുന്നതിന്‌ മുമ്പ്‌ വരുണിന്‌ തന്റെ നിലപാട്‌ വിശദീകരിക്കാന്‍ അവസരം നല്‍കണമെന്നും പുഞ്ച്‌ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പില്‍ ആര്‌ മത്സരിക്കണം മത്സരിക്കേണ്ട എന്നകാര്യം തീരുമാനിക്കേണ്ടത്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അല്ലെന്ന്‌ ബിജെപി നേതാവ്‌ ജാവേദ്‌കറും പറഞ്ഞു. തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നവീന്‍ചാവ്‌ല പക്ഷപാതപരമായ നിലപാടാണ്‌ സ്വീകരിക്കുന്നതെന്നും കമ്മീഷന്റെ നടപടി രാഷ്‌്‌ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ അറിയിപ്പ്‌ കിട്ടിയശേഷം വരുണ്‍ ഗാന്ധി ഈ വിഷയത്തില്‍ തീരുമാനമെടുക്കുമെന്ന്‌ ബിജെപി കേന്ദ്രനേതൃത്വം വ്യക്തമാക്കി. തിങ്കളാഴ്‌ച വൈകീട്ട്‌ ചേരുന്ന തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയ്‌ക്കുവരുമെന്നാണ്‌ ബിജെപി പ്രതീക്ഷിക്കുന്നത്‌.

ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ മുസ്ലീംങ്ങള്‍ക്കെതിരെ വരുണ്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിലാണ്‌ കമ്മീഷന്‍ നടപടി സ്വീകരിച്ചത്‌. വരുണിന്റെ കാര്യത്തില്‍ ആദ്യഘട്ടത്തില്‍ ബിജെപിയും ആശങ്കയിലായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ വരുണിനെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയില്‍.

വിവാദ പ്രസംഗവുമായി പാര്‍ട്ടിയെ ബന്ധപ്പെടുത്തരുതെന്നായിരുന്നു ബിജെപി നിലപാട്‌. പാര്‍ട്ടി നേതാക്കളായ മുക്താര്‍ അബ്ബാസ്‌ നഖ്‌വിയും ഷാനവാസ്‌ ഹുസൈനും വരുണിനെ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. മൂന്നുവര്‍ഷം വരെ തടവ്‌ ലഭിക്കാവുന്ന കുറ്റമാണ്‌ വരുണിന്‌ മേല്‍ ചുമത്തിയിരിക്കുന്നത്‌.

വരുണിനെ പിന്തുണയ്‌ക്കാതിരിക്കുന്നത്‌ പാര്‍ട്ടിയുടെ ഹിന്ദുത്വ പ്രതിച്ഛായയെ ബാധിക്കുമെന്ന്‌ കരുതിയാണ്‌ ഒടുവില്‍ വരുണിന്‌ വേണ്ടി ശബ്ദമുയര്‍ത്താന്‍ ബിജെപി തയ്യാറായത്‌. കാര്യങ്ങള്‍ കോടതിയില്‍ നേരിടാമെന്ന നിലപാടിലേയ്‌ക്കാണ്‌ ബിജെപി നീങ്ങുന്നത്‌.

ഇതിനിടെ വരുണിനെതിരെ കടുത്ത വിമര്‍ശനവുമയാി ലാലു പ്രസാദ്‌ യാദവ്‌ രംഗത്തെത്തി. താനായിരുന്നു ആഭ്യന്തരമന്ത്രിയെങ്കില്‍ വരുണ്‍ ഇതിനകം അഴിക്കുള്ളിലാവുമായിരുന്നുവെന്നാണ്‌ ലാലു പറഞ്ഞത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X