മാത്യു ടി ഇടത് മുന്നണിക്കൊപ്പം
പത്തനംതിട്ട: ഇടത് മുന്നണിയ്ക്കൊപ്പം ഉറച്ചു നില്‍ക്കുമെന്ന് അടിവരയിട്ട് വ്യക്തമാക്കി കൊണ്ട് ദള്‍ എംഎല്‍എ മാത്യു ടി തോമസ് പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ അനന്തഗോപന്റെ പത്രിക സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തു.
തന്നെ സഹായിച്ചവരെ തിരിച്ചു സഹായിക്കുകയാണ് തന്റെ നയമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഈ നയത്തിന്റെ ഭാഗമായിട്ടാണ് പത്രികാ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തത്. ജനതാദളിന്റെ പിളര്‍പ്പില്‍ കക്ഷിയാകാന്‍ താനില്ലെന്നും ഇടത് മുന്നണിയ്ക്കൊപ്പം ചേര്‍ന്ന് താന്‍ പ്രവര്‍ത്തിയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ച രാവിലെ സിപിഎം ഓഫീസിലെത്തി അനന്തഗോപന്റെ ആദ്യ സെറ്റ് നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവെച്ച ശേഷമാണ് മാത്യു ടി തോമസ് പ്രവര്‍ത്തകര്‍ക്കൊപ്പം കളക്ട്രേറ്റിലെത്തിയത്.
പാര്‍ട്ടി നിര്‍ദ്ദേശിച്ചപ്പോള്‍ രാഷ്ട്രീയ മര്യാദയോടെ രാജിവെച്ചെങ്കിലും ദള്‍ പിളര്‍ന്നാല്‍ മാത്യു ടി എല്‍ഡിഎഫിലേക്ക് പോകുമെന്ന് തന്നെയാണ് ബുധനാഴ്ചത്തെ സംഭവവികാസങ്ങള്‍ സൂചിപ്പിയ്ക്കുന്നത്.
കോഴിക്കോട് സീറ്റ് നിഷേധിച്ച നടപടിയ്ക്കെതിരെ ശക്തമായ പ്രതികരിയ്ക്കാനുള്ള ജനതാദള്‍ എസിന്റെ തീരുമാനത്തോട് തനിയ്ക്ക് വിയോജിപ്പാണുള്ളതെന്ന് മാത്യു ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
മാത്യു ടിയുടെ നടപടിയെ വിമര്‍ശിച്ച് പാര്‍ട്ടി സംസ്ഥാന ഭാരവാഹികളായ എംപി വീരേന്ദ്രകുമാറും കെ കൃഷ്ണന്‍കുട്ടിയും രംഗത്തെത്തിയിരുന്നു.
മാത്യു ടി തോമസും ജോസ് തെറ്റയിലും ജനതാദള്‍ എസില്‍ നിന്നും പുറത്ത് പോകുന്നതോടെ സിപിഎം കണക്കുകൂട്ടിയ പോലെ കാര്യങ്ങള്‍ മുന്നോട്ട് നില്‍ക്കുകയാണ്. സീറ്റ് നല്കാത്തത്തില് പ്രതിഷേധിച്ച് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരെ രംഗത്തിറങ്ങാന്‍ എല്ലാ ജനതാദള്‍ പ്രവര്‍ത്തകരും ഉണ്ടാകില്ലെന്നാണ് ഇത് നല്കുന്ന സൂചന
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications