Get Updates
Get notified of breaking news, exclusive insights, and must-see stories!

ടോട്ടല്‍: ശബരി സ്‌കോഡ കാര്‍ തന്നുവെന്ന്‌ ചന്ദ്രമതി

തിരുവനന്തപുരം: ടോട്ടല്‍ തട്ടിപ്പ്‌ കേസിലെ മുഖ്യപ്രതി ശബരീനാഥ്‌ പത്ത്‌ ലക്ഷം രൂപയും ഒരു ലക്ഷം രൂപയുടെ സ്വര്‍ണവും സ്‌കോഡ കാറും തനിക്ക്‌ കമ്മീഷനായ നല്‍കിയിട്ടുണ്ടെന്ന്‌ അറസ്‌റ്റിലായ മൂന്നാം പ്രതി ചന്ദ്രമതി വ്യക്തമാക്കി.

ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനിടെയാണ്‌ ചന്ദ്രമതി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്‌. സിഡ്‌കോ, സെക്രട്ടേറിയറ്റ്‌, ഏജീസ്‌ ഓഫീസ്‌ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും മറ്റ്‌ ചിലരും തന്റെ പ്രേരണയാല്‍ ടോട്ടലില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌.

മൂന്ന്‌ ലക്ഷം രൂപയാണ്‌ ചന്ദ്രമതി സ്വന്തംമായി നിക്ഷേപിച്ചത്‌. അഞ്ച്‌ ലക്ഷം രൂപ തിരികെ കിട്ടി. സ്‌കോഡ കാര്‍ വാങ്ങുന്നതിന്‌ മൂന്ന്‌ ലക്ഷം രൂപ ശബരിനാഥാണ്‌ നല്‍കിയത്‌. തന്റെ പേരില്‍ വാങ്ങിയ കാറിന്റെ തുടര്‍ന്നുള്ള അടവും ശബരിതന്നെയാണ്‌ നടത്തിയിരുന്നതെന്നും അവര്‍ പറഞ്ഞു.

ശബരിനാഥിനെ ടോട്ടല്‍ സ്ഥാപനം തുടങ്ങാന്‍ പ്രേരിപ്പിച്ചതും മായ, പ്രമോദ്‌ ഐസക്‌ എന്നിവരെ ജീവനക്കാരായി നല്‍കിയതും താനാണെന്നും കേസിലെ മറ്റൊരു പ്രതിയായ ഹേമലതയുമായി ശബരി അടുത്തതോടെ താന്‍ അയാളില്‍ നിന്നും മാനസികമായി അകലുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. പിന്നീടാണത്രേ സെയ്‌ഫ്‌ ഇന്‍വെസ്‌റ്റ്‌മെന്റ്‌ എന്ന സ്ഥാപനം തുടങ്ങാന്‍ നടപടികളെടുത്തത്‌.

ഹേമലതയുടെ മകളുമായി പ്രണയത്തിലായിരുന്ന ശബരി അവരുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നുവത്രേ. ടോട്ടല്‍ സംബന്ധിച്ച്‌ കേസുവന്ന സാഹചര്യത്തില്‍ താന്‍ കേരളം വിട്ടുവെന്നും പിന്നീട്‌ ബാംഗ്ലൂര്‍, മധുര എന്നിവിടങ്ങളില്‍ മാറിമാറി താമസിച്ചുവെന്നും മൂന്ന്‌ ആഴ്‌ചയ്‌ക്കുമുമ്പാണ്‌ മടങ്ങിയെത്തിയതെന്നും ചന്ദ്രമതി പറഞ്ഞു.

ചോദ്യം ചെയ്യലിനിടെ ഇടക്ക്‌ ചന്ദ്രമതി കുഴഞ്ഞുവീണതിനാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കുഴഞ്ഞുവീണതിനെത്തുടര്‍ന്ന്‌ ഇവര്‍ക്ക്‌ വൈദ്യസഹായം നല്‍കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+