കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനയാത്രാവിവാദം: ഐജി സന്ധ്യ മൊഴി നല്‍കി

  • By Staff
Google Oneindia Malayalam News

ചെന്നൈ: മുന്‍മന്ത്രി പിജെ ജോസഫ്‌ പ്രതിയായ വിമാനയാത്രാ കേസില്‍ രാഷ്ട്രീയ ഗൂഡാലോചന നടന്നുവെന്ന ആരോപണം അന്വേഷിച്ചിരുന്നില്ലെന്ന്‌ ഐജി ബി സന്ധ്യ കോടതിയില്‍മൊഴി നല്‍കി.

ശ്രീപെരുമ്പത്തൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയില്‍ മജിസ്‌ട്രേട്ട്‌ കൃഷ്‌ണമൂര്‍ത്തിക്ക്‌ മുമ്പാകെയാണ്‌ ഐജി ബി. സന്ധ്യ മൊഴി നല്‍കിയത്‌. ഇവര്‍ കേസിലെ പതിനെട്ടാമത്തെ സാക്ഷികൂടിയാണ്‌.

ജോസഫിന്റെ ഇടതുകൈക്ക്‌ ശസ്‌ത്രക്രിയ നടത്തിയിരുന്നുവെന്ന്‌ അറിയാമായിരുന്നെന്ന്‌ സന്ധ്യ കേസ്‌ വിസ്‌താരത്തില്‍ പറഞ്ഞു. പരാതിക്കാരുടെ ആരോപണങ്ങളുടെ സത്യാവസ്ഥ മാത്രമാണ്‌ പരിശോധിച്ചത്‌. എന്തുകൊണ്ട്‌്‌ ജോലഫിന്റെ ആരോപണങ്ങള്‍ അന്വേഷിച്ചില്ല എന്ന ചോദ്യത്തിന്‌ പത്തുദിവസം മാത്രമാണ്‌ അന്വേഷണത്തിനായി ലഭിച്ചതെന്നും സര്‍ക്കാര്‍ ഏല്‍പ്പിച്ചകാര്യങ്ങളാണ്‌ അന്വേഷിച്ചതെന്നുമായിരുന്നു സന്ധ്യയുടെ മറുപടി.

ജോസഫ്‌ യാത്രചെയ്‌തിരുന്ന കിങ്‌ഫിഷര്‍ എയര്‍ലൈന്‍സില്‍ പലരും സീറ്റ്‌ മാറിയാണ്‌ ഇരുന്നതെന്ന്‌ ബോധ്യമായിരുന്നുവെന്നും സന്ധ്യ പറഞ്ഞു. 60 പേര്‍ക്ക്‌ യാത്രചെയ്യാവുന്ന വിമാനത്തില്‍ 22 യാത്രക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.

പരാതിക്കാരി കിങ്‌ഫിഷര്‍ വിമാന ഉടമ വിജയ്‌മല്യയ്‌ക്ക്‌ അയച്ച പരാതിയുടെ തെളിവുകള്‍ എന്തെങ്കിലും ലഭിച്ചിരുന്നോ എന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു മറുപടി. പാരതിക്കാരിക്കുവേണ്ടി അഭിഭാഷക സുധാരാമലിംഗം ഹാജരായി.

കൂടുതല്‍ വാദം കേള്‍ക്കാനായി കേസ്‌ ഏപ്രില്‍ 22ലേയ്‌ക്ക്‌ മാറ്റിവച്ചു. ഐജി സന്ധ്യയുടെ അന്വേഷണറിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ്‌ പിജെ ജോസഫ്‌ മന്ത്രിസ്ഥാനം രാജിവച്ചത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X