കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെഫിയ്‌ക്ക്‌ പള്ളിയില്‍ പോകാന്‍ അനുമതി

  • By Staff
Google Oneindia Malayalam News

കൊച്ചി: സിസ്റ്റര്‍ അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയ്‌ക്ക്‌ വിശുദ്ധവാരത്തിലെ പ്രാര്‍ത്ഥനകളിലും ആഘോഷങ്ങളിലും പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കി.

കോട്ടയെത്തെ സേക്രട്ട്‌ ഹാര്‍ട്ട്‌ പള്ളിയില്‍ പോകാനാണ്‌ അനുമതി നല്‍കിയിരിക്കുന്നത്‌. പെസഹാ വ്യാഴം, ദുഖവെള്ളി, ഈസ്റ്റര്‍ എന്നീ ദിനങ്ങളിലെ കുര്‍ബാനകളിലും മറ്റു ചടങ്ങുകളിലും പങ്കെടുക്കാന്‍ പള്ളിയില്‍ പോകാനായി അനുവാദം തേടി സിസ്‌റ്റര്‍ സെഫി എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

എസ്‌എച്ച്‌ മൗണ്ടിലെ സെന്റ്‌ ജോസഫ്‌സ്‌ ജനറലേറ്റില്‍ താമസിക്കുന്ന സെഫി കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ താമസസ്ഥലം മാറ്റരുതെന്നും യാത്ര ചെയ്യരുതെന്നും ഫോണ്‍ ചെയ്യരുതെന്നും ജാമ്യം നല്‍കിയപ്പോള്‍ കോടതി വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌.

പതിനേഴ്‌ വര്‍ഷം വിവാദമായി നിലനിന്ന കേസില്‍ 2008 നവംബര്‍ 9നാണ്‌ സെഫിയും രണ്ട്‌ വൈദികരും അറസ്റ്റിലായത്‌. തുടര്‍ന്ന്‌ ഇവരുടെ ക്രിസ്‌മസ്‌, പുതുവത്സര ആഘോഷങ്ങളെല്ലാം സിബിഐ കസ്‌റ്റഡിയില്‍ ആയിരുന്നു.

നാല്‍പ്പത്തിരണ്ടു ദിവസം നീണ്ട സിബിഐ കസ്റ്റഡിയ്‌ക്കുശേഷം ജനുവരി രണ്ടിനാണ്‌ പ്രതികള്‍ക്ക്‌ ജാമ്യം ലഭിച്ചത്‌. അതും കര്‍ശന വ്യവസ്ഥകളോടെയാണ്‌ കോടതി ജാമ്യം അനുവദിച്ചത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X