കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ പ്രതിഷേധത്തെ മുതലെടുക്കരുത്‌: ജര്‍ണയില്‍

  • By Staff
Google Oneindia Malayalam News

Jarnail Singh
ദില്ലി: പ്രശസ്‌തിയും പണവും തനിക്കാവശ്യമില്ലെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തനുനേരെ ചെരുപ്പെറിഞ്ഞ സിഖ്‌ പത്രപ്രവര്‍ത്തകന്‍ ജര്‍ണയില്‍ സിങ്‌.

പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ താന്‍ ചെയ്‌തത്‌ ശരിയല്ലെന്നും ചെരുപ്പേറ്‌ ഒരു നിമിഷത്തില്‍ സംഭവിച്ചുപോയതാണെന്നും ജര്‍ണയില്‍ വ്യക്തമാക്കി. ചിദംബരത്തെ ചെരുപ്പുകൊണ്ടെറിഞ്ഞതിന്‌ പിന്നാലെ അകാലി ദള്‍ ജര്‍ണയിലിന്‌ രണ്ട്‌ ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും തിരഞ്ഞെടുപ്പില്‍ സീറ്റ്‌ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തിരുന്നു.

എന്നാല്‍ ഇതൊന്നും തനിക്ക്‌ വേണ്ടെന്നും താന്‍മൂലമുണ്ടായ പ്രശ്‌നം രാഷ്ട്രീയക്കാര്‍ മുതലെടുക്കുന്നത്‌ കാണുമ്പോള്‍ വേദനയുണ്ടെന്നും വ്യാഴാഴ്‌ചയാണ്‌ ജര്‍ണയില്‍ പറഞ്ഞത്‌.

ജര്‍ണയിലിന്റെ പ്രവൃത്തിയില്‍ അദ്ദേഹം ജോലിചെയ്യുന്ന ദൈനിക്‌ ജാഗരണ്‍ പത്രം നേരത്തേ തന്നെ ചിദംബരത്തോടും സര്‍ക്കാറിനോടും മാപ്പപേക്ഷിച്ചിരുന്നു. സിങിനോട്‌ കുറച്ചുനാള്‍ ജോലിയില്‍ നിന്നും മാറിനില്‍ക്കാന്‍ മാനേജ്‌മെന്റ്‌ ആവശ്യപ്പെട്ടതായും ചിലപ്പോള്‍ സ്ഥലം മാറ്റം നല്‍കിയേയ്‌ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

ചെരുപ്പേറിനെത്തുടര്‍ന്ന്‌ ആകാലിദള്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ സിഖ്‌ സംഘനടകള്‍ ജര്‍ണയിലിന്‌ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്‌. എന്നാല്‍ പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും പകരം വര്‍ഗീയ കലാപം തടയാനുള്ള നിയമം ഉണ്ടാക്കുകയാണ്‌ രാഷ്ട്രീയക്കാര്‍ ചെയ്യേണ്ടതെന്നും ജര്‍ണയില്‍ പറയുന്നു.

തനിക്ക്‌ നല്‍കാമെന്ന്‌ പറഞ്ഞ രണ്ടുലക്ഷം രൂപ സിഖ്‌ വിരുദ്ധ കലാപത്തിന്റെ ദുരിതം പേറുന്നവര്‍ക്ക്‌ നല്‍കാനാണ്‌ അദ്ദേഹം അകാലിദളിനോട്‌ ആവശ്യപ്പെട്ടത്‌. ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരാനോ ഏതെങ്കിലും പാര്‍ട്ടിയ്‌ക്ക്‌ സ്‌തുതി പാടാനോ താന്‍ തയ്യാറല്ലെന്നും ജര്‍ണയില്‍ വ്യക്തമാക്കി.

ഷൂസേറ്‌ കൊണ്ട്‌ പ്രതിഷേധം പ്രകടിപ്പിക്കാന്‍ മാത്രമാണ്‌ ശ്രമിച്ചത്‌. അതുകൊണ്ടാണ്‌ ചിദംബരത്തിന്റെ വലതുവശത്തേക്ക്‌ ചെരുപ്പെറിഞ്ഞത്‌. അദ്ദേഹത്തിന്റെ വലതുവശത്ത്‌ ആരും ഇരിക്കുന്നുണ്ടായിരുന്നില്ല. സിഖ്‌ വിരുദ്ധ കലാപത്തിന്‌ കോണ്‍ഗ്രസ്‌ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X