സന്തോഷ് മാധവനെ 20 ന് ചോദ്യം ചെയ്യും
കൊച്ചി: ലൈംഗികപീഡനം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന വിവാദസ്വാമി സന്തോഷ് മാധവനെ ഏപ്രില്‍ 20ന് കോടതി ചോദ്യം ചെയ്യും.
സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. അമ്പതോളം സാക്ഷികളെയാണ് പ്രോസിക്യൂഷന് വിസ്തരിച്ചത്. ഇതിനിടെ സന്തോഷ് മാധവന് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ച വീണ്ടും തള്ളി.
2008 മെയ് മാസത്തിലാണ് സന്തോഷ് മാധവന് അറസ്റ്റിലായത്. അന്നുമുതല്‍ ഇയാള്‍ ജയിലില്‍ കഴിയുകയാണ്. സുപ്രീം കോടതിയും സന്തോഷ് നല്കിയ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെ നാല് പെണ്‍കുട്ടികളെ സഹായിക്കാനെന്ന പേരില്‍ വിളിച്ചുകൊണ്ടുപോയി സന്തോഷ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇയാളുടെ ഡ്രൈവര്‍ തോമസാണ് ഇതിനുള്ള സഹായങ്ങള്‍ ചെയ്തുകൊടുത്തത്.
തോമസും കേസില്‍ പ്രതിയാണ്. എന്നാല്‍ ഇയാള്‍ മാപ്പുസാക്ഷിയാകാന്‍ സാധ്യതയുണ്ട്. പീഡനത്തിന് വിധേയരായ പെണ്‍കുട്ടികളില്‍ മൂന്നു പേര് വിചാരണ വേളയില്‍ കൂറുമാറിയിരുന്നു. ഒരു പെണ്‍കുട്ടി മാത്രമാണ് പ്രോസിക്യൂഷന്റെ ആരോപണങ്ങള്‍ ശരിവച്ചത്.
ബുധനാഴ്ചയോടെ കേസിലെ സാക്ഷിവിസ്താരം കഴിഞ്ഞു. കേസന്വേഷണ ഉദ്യോഗസ്ഥനായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി വേണുവിന്റെ വിസ്താരമാണ് ഏറ്റവും അവസാനം നടന്നത്. വിസ്താരത്തിനിടെ 102 രേഖകള്‍ പ്രോസിക്യൂഷന് തെളിവുകളായി ഹാജരാക്കിയിട്ടുണ്ട്. എട്ടുരേഖകളാണ് പ്രതിഭാഗം ഹാജരാക്കിയിരിക്കുന്നത്.
സന്തോഷ് പെണ്‍കുട്ടികലെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചീത്രീകരിച്ച സിഡികളടക്കം തെളിവുകളായി സമര്‍പ്പിച്ചിട്ടുണ്ട്. വിചാരണയുടെ ഭാഗമായി ജഡ്ജി ഈ സിഡി കാണുകയും തെളിവുകളിലേയ്ക്ക് എണ്ണപ്പെടുത്തുകയും ചെയ്തിരുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications