കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെരുപ്പേറ്‌ എനിക്കെതിരെ ആയുധമാക്കി: ടൈറ്റ്‌ലര്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ സിഖ്‌ മാധ്യമപ്രവര്‍ത്തകന്‍ ചെരുപ്പുകൊണ്ടെറിഞ്ഞ സംഭവം കോണ്‍ഗ്രസിലെ ഒരു വിഭാഗം തനിക്കെതിരെ ആയുധമാക്കിയെന്ന്‌ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ട നേതാവ്‌ ജഗദീഷ്‌ ടൈറ്റ്‌ലര്‍.

ദേശീയ തലത്തിലല്ല ദില്ലി തലത്തിലുള്ള ലോബിയാണ്‌ ഇതിന്‌ പിന്നില്‍ കളിച്ചതെന്ന്‌ പറഞ്ഞെങ്കിലും ഇതില്‍ ആറുടെയും പേര്‌ വെളിപ്പെടുത്താന്‍ ടൈറ്റ്‌ലര്‍ തയ്യാറായില്ല.

1984ലെ സിഖ്‌ വിരുദ്ധ കലാപത്തില്‍ ആരോപണവിധേയരായ ടൈറ്റ്‌ലറെയും സജ്ജന്‍ കുമാറിനെയും മത്സരരംഗത്തുനിന്നും പിന്‍വലിയ്‌ക്കാന്‍ കോണ്‍ഗ്രസ്‌ തീരുമാനിച്ചത്‌ വ്യാഴാഴ്‌ചയാണ്‌. കടക്കു കിഴക്കന്‍ ദില്ലി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നു ടൈറ്റ്‌ലര്‍.

ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്‌ ഉള്‍പ്പെടെയുള്ളവരാണോ ഈ രാഷ്ട്രീയക്കളി കളിച്ചതെന്ന ചോദ്യത്തിന്‌ തല്‍ക്കാലം ആരുടെയും പേരു പറയാന്‍ തനിക്ക്‌ താല്‍പര്യമില്ലെന്നായിരുന്നു ടൈറ്റ്‌ലറുടെ മറുപടി.

അകാലിദള്‍ മാത്രമല്ല എന്റെ സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെടാന്‍ കാരണം കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഇതിന്‌ ശ്രമിച്ചിട്ടുണ്ട്‌. ചെരുപ്പേറ്‌ സംഭവം അവര്‍ ഒരായുധമാക്കി മാറ്റുകയായിരുന്നു. ഷീലാ ദീക്ഷിതിന്റെ മകന്‍ സന്ദീപ്‌ ദീക്ഷിത്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ അവരുമായി ഒരു തര്‍ക്കത്തിന്‌ ഞാനില്ല- ടൈറ്റ്‌ലര്‍ പറഞ്ഞു.

സിഖ്‌ വിരുദ്ധ കലാപത്തില്‍ സിഖ്‌ സമുദായം അനുഭവിക്കേണ്ടിവന്ന കഷ്ടതകള്‍ക്ക്‌ ആയിരംവട്ടം മാപ്പു പറയാനും താന്‍ തയ്യാറാണെന്ന്‌ ടൈറ്റ്‌ലര്‍ പറഞ്ഞിരുന്നു. കേസില്‍ ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കിയ സിബിഐയുടെ നടപടിയാണ്‌ സിഖ്‌ സമുദായക്കാരെ പ്രോകോപിപ്പിച്ചത്‌. ഇതിനെത്തുടര്‍ന്നാണ്‌ കോണ്‍ഗ്രസിന്‌ ടൈറ്റ്‌ലറെയും സജ്ജന്‍കുമാറിനെയും പിന്‍വലിക്കേണ്ടി വന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X