കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഗീയ പ്രസംഗം: ബിജെപി നേതാവ്‌ നിയമക്കുരുക്കില്‍

  • By Staff
Google Oneindia Malayalam News

ഭുവനേശ്വര്‍: വര്‍ഗീയത വളര്‍ത്തുന്നരീതിയില്‍ പ്രസംഗിച്ച്‌ നിയമക്കുരുക്കിലായ ബിജെപി നേതാവ്‌ വരുണ്‍ ഗാന്ധിയ്‌ക്ക്‌ പിന്നാലെ മറ്റൊരു ബിജെപി നേതാവും വെട്ടില്‍.

ഒറീസയിലെ കണ്ഡമാല്‍ ലോക്‌സഭാമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി അശോക്‌ സാഹുവാണ്‌ വര്‍ഗീയത പ്രസംഗിച്ച്‌ ഇത്തവണ നിയമക്കുരുക്കില്‍പ്പെട്ടത്‌. അശോകിനെതിരെ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ഏപ്രില്‍ അഞ്ചിന്‌ റൈക പട്ടണത്തില്‍ തിരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തുന്നതിനിടെയാണ്‌ സാഹു വിവാദ പ്രസംഗം നടത്തിയത്‌.

വിഎച്ച്‌പിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സാഹു പള്ളികളെക്കുറിച്ച്‌ പ്രസംഗത്തിനിടെ മോശമായ പ്രസ്‌താവനകള്‍ നടത്തി. കോണ്‍ഗ്രസ്‌ രാജ്യസഭാംഗമായ രാധാകാന്ത്‌ നായിക്‌ ക്രിസ്‌തുമതം പ്രചിരിപ്പിക്കുന്നതിനായി വിദേശത്തുനിന്നും പണം കൈപ്പറ്റുന്നുണ്ടെന്ന്‌ സാഹു ആരോപിച്ചിരുന്നു.

മണ്ഡലത്തില്‍ 2008ല്‍ ഉണ്ടായ വര്‍ഗീയ ലഹളയില്‍ 38 പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെ ക്രൈസ്‌തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുകയും ചെയ്‌തിരുന്നു. ഭുവനേശ്വറില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള കണ്ഡാമലില്‍ വിഎച്ച്‌്‌പി നേതാവ്‌ സ്വാമി ലക്ഷ്‌മണാനന്ദയും നാല്‌ അനുഭാവികളും കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ്‌ കലാപം പൊട്ടിപ്പുറപ്പെട്ടത്‌.

25000ത്തോളം ആളുകള്‍ കണ്ഡാമലില്‍ നിന്നും പലായനം ചെയ്‌തിരുന്നു. 3170 പേര്‍ ഇപ്പോഴും അഭയാര്‍ത്ഥി ക്യാമ്പുകളിലാണ്‌ കഴിയുന്നത്‌. കലാപത്തിനിടെ ഒരു കന്യാസ്‌ത്രീ കൂട്ടമാനഭംഗത്തിനിരയായതും ഏറെ വിവാദമായിരുന്നു. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ വരുണ്‍ ഗാന്ധി മുസ്ലീംങ്ങള്‍ക്കെതിരെ പ്രസംഗിച്ചാണ്‌ ജയിലിലായത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X