തിരഞ്ഞെടുപ്പ് സമാധാനപരം; പോളിങ് നിരക്ക് കുറഞ്ഞു
തിരുവനന്തപുരം: പതിനഞ്ചാം ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നടന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ 20 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് സമാധാനപരം. വോട്ടെടുപ്പിന്റെ സമയപരിധി അവസാനിച്ചപ്പോള്‍ 60 ശതമാനം ജനങ്ങള്‍ സമ്മതിദാനവകാശം വിനിയോഗിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.
ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് ആലപ്പുഴ മണ്ഡലത്തിലാണ്. 76 ശതമാനം സമ്മതിദായകര്‍ എറണാകുളത്ത് വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് 45.46 ശതമാനം തിരുവനന്തപുരം മണ്ഡലത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം (46%), ആറ്റിങ്ങല്‍ (52%), കൊല്ലം (57%), പത്തനംതിട്ട (61%), മാവേലിക്കര (60%), ആലപ്പുഴ (76%), കോട്ടയം (64), ഇടുക്കി (70%), എറണാകുളം (67.5%),ചാലക്കുടി (65%), തൃശൂര്‍ (61%), ആലത്തൂര്‍ (57%),പാലക്കാട് (57%), പൊന്നാനി (65%), മലപ്പുറം (64%), കോഴിക്കോട് (54%), വയനാട് (59%), വടകര (58%), കണ്ണൂര്‍ (74%),കാസര്‍കോഡ് (62%) എന്നിങ്ങനെയാണ് വിവിധ മണ്ഡലങ്ങളിലെ പോളിങ് നിരക്ക്.
ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും സംസ്ഥാനത്ത് ഉണ്ടായില്ല.തിരഞ്ഞെടുപ്പ് പ്രചാരണ സമാപനത്തിനിടെ വ്യാപകമായ ആക്രമണം ഉണ്ടായെങ്കിലും തിരഞ്ഞെടുപ്പിനിടെ ഗൗരവമേറിയ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അതിനിടെ കാസര്‍കോഡ്, കണ്ണൂര്‍, വടകര, കോഴിക്കോട് എന്നീ മണ്ഡലങ്ങളില്‍ സി പി ഐ (എം) വ്യപകമായി കള്ളവോട്ടു ചെയ്തെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആരോപിച്ചു.
കോഴിക്കോട് ചേളന്നൂരില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചത് അല്പ നേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കണ്ണങ്കരമലയില് മാധവിയെന്ന സ്ത്രീയാണ് മരിച്ചത്. ഇവര്‍ക്ക് ഓപ്പണ്‍ വോട്ട് ചെയ്യാനുള്ള അവസരം പ്രിസൈഡിങ് ഓഫീസര്‍ നിഷേധിച്ചുവെന്ന് ആരോപണമുണ്ട്. ഇവര്‍ക്ക് തക്കസമയത്ത് ചികിത്സ ലഭിച്ചില്ലെന്നും പരാതിയുണ്ട്.
കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ 34 ാം നമ്പര്‍ ബൂത്തില്‍ റീപോളിങ് പ്രഖ്യാപിച്ചു. വോട്ടിങ് യന്ത്രത്തില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഈ ബൂത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യുമ്പോള്‍ ബിഎസ്പി സ്ഥാനാര്ത്ഥിയക്ക് വോട്ടു പതിയുന്നുവെന്ന് കണ്ടെത്തിയിരുന്നു.
ശക്തമായ നിലയിലാണ് രാവിലെ ഏഴിന് പോളിങ് ആരംഭിച്ചത്. പോളിങ് തുടങ്ങി ആദ്യത്തെ അഞ്ചു മണിക്കൂറില്‍ 30 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. എന്നാല്‍ രാവിലെ കണ്ട ആവേശമൊന്നും ഉച്ചയ്ക്ക് ശേഷം കാണാതെ വന്നതോടെ പോളിങ് മന്ദഗതിയിലായി.
സംസ്ഥാനത്തെ മിക്ക ബൂത്തുകളിലും രാവിലെ മുതല്‍ നല്ല തിരക്ക് ദൃശ്യമായിരുന്നു. സ്ഥാനാര്‍ത്ഥികളടക്കമുള്ള പ്രമുഖര്‍ രാവിലെ തന്നെ വോട്ട് ചെയ്തു. നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലായിരുന്നു പോളിങ് കൂടുതല്‍.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications