കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവലിന്‍ ഹര്‍ജി മെയ്‌ രണ്ടാം വാരത്തിലേക്ക്‌ മാറ്റി

  • By Staff
Google Oneindia Malayalam News

ദില്ലി: ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതി മന്ത്രിയുമായ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യുന്നതിന്‌ പ്രത്യേക അനുമതി ആവശ്യമില്ലെന്ന്‌ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി മാറ്റിവെച്ചു. ഹര്‍ജി മെയ്‌ രണ്ടാം വാരം പരിഗണിയ്‌ക്കുമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍ അധ്യക്ഷനായ ബഞ്ച്‌ അറിയിച്ചു. ഹര്‍ജിയിന്‍ മേല്‍ ബന്ധപ്പെട്ട കക്ഷികള്‍ക്കും സര്‍ക്കാരിനും നോട്ടീസ്‌ അയക്കാനും കോടതി വിസമ്മതിച്ചു.

പിണറായി വിജയന്‍ നിലവില്‍ ഔദ്യോഗിക പദവികള്‍ ഒന്നും വഹിയ്‌ക്കുന്നില്ലെന്നതിനാല്‍ പ്രോസിക്യൂട്ട്‌ ചെയ്യുന്നതിന്‌ സര്‍ക്കാരിന്റെയും ഗവര്‍ണറുടെയും അനുമതി ആവശ്യമില്ലെന്ന്‌ കാണിച്ച്‌ ക്രൈം വാരികയുടെ പത്രാധിപര്‍ ടിപി നന്ദകുമാറാണ്‌ സുപ്രീം കോടതിയെ സമീപിച്ചത്‌.

ക്രിമിനല്‍ നിയമത്തിലെ 197-ാം വകുപ്പ്‌ അനുസരിച്ച്‌ ഇത്തരത്തിലുള്ള നടപടി ആവശ്യമില്ലെന്ന്‌ ഹര്‍ജിയിലുണ്ട്‌.

കേസ്‌ ആദ്യം പരിഗണിച്ചപ്പോള്‍ സര്‍ക്കാരിന്‌ വേണ്ടി ഹാജരാവുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ഹാരീഷ്‌ സാല്‍വെ എത്തിയിരുന്നില്ല. തുടര്‍ന്ന്‌ കേസ്‌ പിന്നീട്‌ പരിഗണിയ്‌ക്കുന്നതിനായി മാറ്റി. കോടതി വീണ്ടും കേസ്‌ പരിഗണിച്ചപ്പോഴും സാല്‍വെ എത്തിയില്ല. തുടര്‍ന്ന്‌ സര്‍ക്കാര്‍ അഭിഭാഷകന്‍ ജി പ്രകാശാണ്‌ സര്‍ക്കാരിന്‌ വേണ്ടി ഹാജരായത്‌.

പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച്‌ നേരത്തെ ഹൈക്കോടതി മൂന്നു മാസത്തെ സമയം സംസ്ഥാന സര്‍ക്കാരിന്‌ നല്‌കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X