കീഴടങ്ങില്ലെന്ന് പുലികള്‍;അന്തിമ യുദ്ധത്തിന് ആരംഭം
കൊളംബോ: എല്‍ടിടിഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന് 24 മണിക്കൂറിനുള്ളില്‍ കീഴടങ്ങണമെന്ന ശ്രീലങ്കന്‍ സൈന്യത്തിന്റെ അന്ത്യശാസനം പുലികള്‍ തള്ളിയതോടെ സുരക്ഷാമേഖലയിലേക്ക് സൈന്യം ആക്രമണം വ്യാപിപ്പിച്ചു.
യുദ്ധം ഭയന്ന് മേഖലയില്‍നിന്ന് 62,000ത്തോളം തമിഴ് വംശജര്‍ സര്‍ക്കാര്‍ നിയന്ത്രിത സുരക്ഷാമേഖലയിലേക്ക് പലായനം ചെയ്തു. മൂന്നു ദിവസമായി സൈന്യം നടത്തിയ ആക്രമണങ്ങളില്‍ ആയിരത്തോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് എല്‍ടിടിഇ ആരോപിച്ചു. സൈനിക വക്താക്കള്‍ ഇത് നിഷേധിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചമുതല്‍ ചൊവ്വാഴ്ച ഉച്ചവരെയുള്ള 24 മണിക്കൂര്‍ സമയപരിധിയ്ക്കുള്ളില്‍ കീഴടങ്ങണമെന്നാണ് പ്രഭാകരനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പുലിനേതൃത്വം ഇത് അവഗണിച്ചതോടെ സൈന്യം ആക്രമണം ശക്തമാക്കുകയായിരുന്നു.
പുലികളുടെ നിയന്ത്രണത്തിലുള്ള 17 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് സൈന്യം ആക്രമണം നടത്തിയത്. സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിട്ടും പുലികള്‍ പ്രതികരിക്കാത്ത സാഹചര്യത്തില്‍ സാധാരണക്കാരെ രക്ഷപ്പെടുത്തി, അന്തിമയുദ്ധത്തിന് ആരംഭമിടുകയാണെന്ന് സൈനിക വക്താക്കള്‍ പറഞ്ഞു.
ശ്രീലങ്കന്‍ സൈന്യത്തിന്റെ പ്രഖ്യാപനത്തില്‍ അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ആശങ്ക രേഖപ്പെടുത്തിയിരിക്കെയാണ് ലങ്കന്‍ സര്‍ക്കാര്‍ സൈനിക നടപടികളുമായി മുന്നോട്ട് പോകുന്നത്. ശ്രീലങ്കയിലെ സ്ഥിതി പരിതാപകരമാണെന്ന് അമേരിക്കന്‍ വിദേശകാര്യ ആക്ടിങ് വക്താവ് റോബര്‍ട്ട് വുഡ് പറഞ്ഞു. സാധാരണക്കാര്‍ അത്യന്തം അപകടാവസ്ഥയിലാണെന്ന് റെഡ്ക്രോസും ആശങ്കയറിയിച്ചിട്ടുണ്ട്. അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രതികരണത്തില്‍ എല്‍ടിടിഇ സന്തുഷ്ടി പ്രകടിപ്പിച്ചു.
മുല്ലൈത്തീവിലെ പുതുമാതലന്‍ പ്രദേശത്തെ ആശുപത്രിയില്‍ ബോംബിട്ട് സൈന്യം ഡോക്ടറെ വധിച്ചതായി എല്‍ടിടിഇ അനുകൂല വെബ്സൈറ്റായ തമിഴ്നെറ്റ് ആരോപിച്ചു. അതേസമയം, സൈന്യത്തിനു മുന്നില്‍ ആയുധംവെച്ച് കീഴടങ്ങുന്ന പ്രശ്നമില്ലെന്ന് എല്‍ടിടിഇ സമാധാന വിഭാഗം സെക്രട്ടറി ജനറല്‍ ശിവരത്നം പുലിദേവന്‍ റോയിട്ടേഴ്സിനോടു പറഞ്ഞു. മൂന്നാമതൊരു നിരീക്ഷകനെ അനുവദിക്കുകയാണെങ്കില്‍ വെടിനിര്ത്തുന്നതിനെപ്പറ്റി ആലോചിക്കാമെന്ന് എല്‍ടിടിഇയുടെ രാഷ്ട്രീയത്തലവന്‍ ബി. നടേശന് വ്യക്തമാക്കി. എന്നാല്‍ പുലികള്‍ ആയുധം താഴെവെക്കുന്നതുവരെ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് ലങ്കന്‍ സര്‍ക്കാരിന്റെ നിലപാട്.
പുതുമാതലന്‍ മേഖലയില്‍ സൈന്യം നടത്തിയ ഒഴിപ്പിക്കല്‍ നടപടികളിലാണ് പതിനായിരക്കണക്കിനാളുകള്‍ കൂടി പലായനം ചെയ്തത്. ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യമാണ് സൈന്യം നിര്‍വഹിച്ചതെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. എന്നാല്‍ 40,000ത്തോളം പേര് ഇനിയും സുരക്ഷാമേഖലയില്‍ കഴിയുന്നുണ്ടെന്നാണ് റെഡ്ക്രോസിന്റെ കണക്ക്. ആളുകള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നതിന്റെ ദൃശ്യങ്ങള്‍ തിങ്കളാഴ്ച മുതല്‍ ശ്രീലങ്കന്‍ ടെലിവിഷനുകള്‍ തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications