Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂരങ്ങളുടെ പൂരത്തിന്‌ കൊടിയേറി

തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്‌ കൊടിയേറി. പൂരത്തിന്‌ തുടക്കം കുറിച്ച്‌ തിരുവമ്പാടി വിഭാഗമാണ്‌ ആദ്യം കൊടി ഉയര്‍ത്തിയത്‌. തുടര്‍ന്ന്‌ പാറമേക്കാവ്‌ വിഭാഗവും കൊടി ഉയര്‍ത്തി. രാവിലെ 11.30ന്‌ മണിയോടെ ആരംഭിച്ച കൊടിയേറ്റവും അനുബന്ധ ചടങ്ങുകളും ഉച്ചയ്‌ക്ക്‌ 1 മണിയോടെയാണ്‌ പൂര്‍ത്തിയായത്‌.

തിരുവമ്പാടി ക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്ക്‌ തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടും മേല്‍ശാന്തി മൂത്തേടത്തു സുകുമാരന്‍ നമ്പൂതിരിയും മുഖ്യകാര്‍മികത്വം വഹിച്ചു. ഉച്ചയ്‌ക്ക്‌ രണ്ടരയ്‌ക്ക്‌ തുടങ്ങുന്ന പൂരപ്പുറപ്പാടിന്‌ ശിവസുന്ദറാണ്‌ തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റുക. തുടര്‍ന്ന്‌ പെരുവനം കുട്ടന്‍ മാരാരുടെ മേളം അരങ്ങേറും. മേളത്തിന്‌ ശേഷം ഭഗവതി വടക്കുന്നനാഥനിലേക്ക്‌ എഴുന്നള്ളും.

രാവിലെ കൊടിയേറ്റ്‌ ചടങ്ങ്‌ കഴിഞ്ഞ നിമിഷം അഞ്ചു ഗജവീരന്‍മാരുടെ അകമ്പടിയോടെ പാറമേക്കാവ്‌ ഭഗവതി പുറത്തേക്ക്‌ എഴുന്നള്ളി. ആറാട്ടിന്‌ ശേഷം അഞ്ചു മണിയ്‌ക്ക്‌ തിരിച്ചെഴുന്നുള്ളും.

ഇതോടൊപ്പം എട്ടു ദേശങ്ങളിലെ ക്ഷേത്രങ്ങളിലും തിങ്കളാഴ്‌ച കൊടിയേറ്റ്‌ ചടങ്ങുകള്‍ നടക്കും. ചെറു പൂരങ്ങളില്‍ ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രത്തിലാണ്‌ ആദ്യം കൊടിയേറുക. രാവിലെ എട്ടിന്‌ ദേശക്കാര്‍ ചേര്‍ന്ന്‌ ഇവിടെത്തെ കൊടിയേറ്റ്‌ ചടങ്ങുകള്‍ നടത്തി. അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രത്തില്‍ രാവിലെ ആറാട്ടിന്‌ ശേഷം കൊടി ഉയര്‍ത്തി. കാരമുക്ക്‌ പൂക്കാട്ടിക്കര ക്ഷേത്രത്തില്‍ വൈകിട്ട്‌ ആറിനും നൈതലക്കാവില്‍ സന്ധ്യയ്‌ക്ക്‌ ദീപാരാധനയ്‌ക്ക്‌ ശേഷം കൊടി ഉയര്‍ത്തും. ചെമ്പൂക്കാവ്‌ ക്ഷേത്രത്തില്‍ വൈകിട്ട്‌ അഞ്ചരയ്‌ക്കാണ്‌ കൊടിയേറ്റ്‌ ചടങ്ങുകള്‍ നടക്കുക. ചൂരക്കാട്ടു കാവില്‍ വലിയ പാണിയ്‌ക്ക്‌ ശേഷം വൈകിട്ട്‌ അഞ്ചിന്‌ മകീര്യം പുറപ്പാടും രാത്രി എ്‌ട്ടിന്‌ കൊടിയേറ്റവും നടക്കും. മെയ്‌ മൂന്നിനാണ്‌ വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+