കൂത്തുപറമ്പില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു
കൂത്തുപറമ്പ്: കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. വട്ടിപ്രം കെടി മുക്കിലെ എകെജി വായനശാലയ്ക്ക് സമീപത്ത് താമസിക്കുന്ന കണ്ണോത്ത് കെ രജീഷിന്(29)ആണ് വെട്ടേറ്റത്.
ഗുരുതരാവസ്ഥയിലായ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രി പത്തരയോടെ കൂട്ടുകാരന്റെ വീട്ടില്‍ നിന്നിറങ്ങിയ രജീഷ് വീട്ടില്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെ റോഡില്‍ വെട്ടേറ്റ് ചോരവാര്‍ന്നു കിടക്കുന്ന നിലയിലാണ് രജീഷിനെ കണ്ടെത്തിയത്. വട്ടിപ്രത്തെ ബിജെപി പ്രവര്‍ത്തകനായ സന്തോഷിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യസാക്ഷിയായിരുന്നു രജീഷ്.
ഈ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരെ കോടതി ശിക്ഷിച്ചിരുന്നു. ഇവര്‍ ഇപ്പോള്‍ ജയിലിലാണ്. കേസില്‍ സാക്ഷി പറഞ്ഞതിന്റെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കേസില്‍ സാക്ഷി പറഞ്ഞ രജീഷിനും വീട്ടുകാര്‍ക്കും ഭീഷണിയുണ്ടായിരുന്നുവത്രേ. ലോറി ഡ്രൈവറാണ് രജീഷ്.
-
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല'












Click it and Unblock the Notifications