കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പോര്‍ട്ട്‌ ചോര്‍ന്നതില്‍ പങ്കില്ല: വിഎസ്‌

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എസ്‌എന്‍സി ലാവലിന്‍ കേസില്‍ അഡ്വക്കേറ്റ്‌ ജനറല്‍ സി.പി സുധാകരപ്രസാദ്‌ നല്‍കിയ നിയമോപദേശം ചോര്‍ന്നതില്‍ തനിക്കോ തന്റെ ഓഫീസിനോ പങ്കില്ലെന്ന്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍.

മന്ത്രിസഭാ യോഗത്തിന്‌ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌. അഡ്വക്കേറ്റ്‌ ജനറല്‍ നല്‍കിയ നിയമോപദേശം അടങ്ങിയ കവര്‍ അരക്കും നൂലം കെട്ടിയ ഫയലിലാണ്‌ എന്റെ മുമ്പിലെത്തിയത്‌. ഉടന്‍തന്നെ പ്രൈവറ്റ്‌ സെക്രട്ടറി ഷീല തോമസിനോട്‌ കത്ത്‌ തുറന്ന്‌ വായിക്കാന്‍ ആവശ്യപ്പെട്ടു.

അതേ സമയം തന്നെ എന്റെ പിന്നിലുണ്ടായിരുന്ന ടിവിയില്‍ കൂടി നിയമോപദേശത്തിലെ വിശദാംശങ്ങളെക്കുറിച്ച്‌ വാര്‍ത്തകള്‍ വന്നുതുടങ്ങിയിരുന്നു- വി.എസ്‌ വിശദീകരിച്ചു.

നിയമോപദേശം ചോര്‍ന്നതില്‍ അതൃപ്‌തി അറിയിച്ചതായി വാര്‍ത്തകള്‍ കണ്ടതോടെ ഞാന്‍ എജിയെ ഫോണില്‍ വിളിച്ച്‌ കാര്യം ആരാഞ്ഞു. അപ്പോള്‍ തന്റെ അതൃപ്‌തി വ്യക്തമാക്കിക്കൊണ്ട്‌ കത്തയച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. ഇനി കത്ത്‌ കിട്ടിയിട്ട്‌ ഇക്കാര്യത്തില്‍ പ്രതികരിക്കാം- അദ്ദേഹം പറഞ്ഞു.

ഇതോടെ നിയമോപദേശം പുറത്തുവന്നത്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണോ അതോ സിപിഎമ്മിലെ ഔദ്യോഗിക വിഭാഗം തന്നെ ചോര്‍ത്തി നല്‍കിയതാണോ എന്ന കാര്യങ്ങള്‍ ഇപ്പോള്‍ത്തന്നെ വിവാദമായിരിക്കുകയാണ്‌.

മുഖ്യമന്ത്രിയ്‌ക്കു മാത്രമായി എജി കൈമാറേണ്ട നിയമോപദേശത്തിന്റെ പകര്‍പ്പുകള്‍ മറ്റുകൈകളില്‍ എങ്ങനെ എത്തിയെന്ന്‌ എജി തന്നെ വ്യക്തമാക്കേണ്ടിവരുമെന്ന്‌ ഒരു വിഭാഗം പറയുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ വി.എസിനെ പ്രതിക്കൂട്ടിലാക്കാനാണ്‌ പിണറായി ശ്രമിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X