Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ധ്യംകരണ വിവാദം: വരുണ്‍ തലയൂരി

Varun Gandhi
ദില്ലി: തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ വര്‍ഗീയതമുറ്റുന്ന പ്രസംഗം നടത്തി കുരുക്കിലായ ബിജെപി സ്ഥാനാര്‍ത്ഥി വരുണ്‍ ഗാന്ധി പുതിയ വിവാദത്തില്‍.

തന്റെ പിതാവ്‌ സഞ്‌ജയ്‌ ഗാന്ധി പണ്ടുനടപ്പാക്കിയ നിര്‍ബ്ബന്ധിത വന്ധ്യംകരണ നയം പുനരുജ്ജീവിപ്പിക്കണമെന്ന്‌ വരുണ്‍ പറഞ്ഞതായി ബ്രിട്ടീഷ്‌ പത്രമായ ദെ ഡെയ്‌ലി ടെലിഗ്രാഫ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തതാണ്‌ പുതിയ പ്രശ്‌നങ്ങള്‍ക്ക്‌ തിരികൊളുത്തിയത്‌.

തങ്ങള്‍ക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ വരുണ്‍ ഇങ്ങനെ പറഞ്ഞതെന്നാണ്‌ പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഒടുവില്‍ പ്രശ്‌നം പുലിവാലാകുമെന്ന്‌ കണ്ട വരുണ്‍ ഇത്‌ നിഷേധിച്ച്‌ ബോധവല്‍ക്കരണത്തിലൂന്നിയ കുടുംബാസൂത്രണ പരിപാടി നടപ്പാക്കണമെന്നാണ്‌ താന്‍ പറഞ്ഞതെന്ന്‌ പറഞ്ഞ്‌ പ്രസ്‌താവനയിറക്കി തല്‍ക്കാലം കുരുക്കില്‍ നിന്നും തലയൂരി.

ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച്‌ മാത്രമാണ്‌ വരുണ്‍ സംസാരിച്ചതെന്നും പഴയ വന്ധ്യംകരണ നയത്തോട്‌ അദ്ദേഹത്തിന്‌ യോജിപ്പാണുള്ളതെന്നുമാണ്‌ ടെലിഗ്രാഫ്‌ ലേഖകന്‍ ഡീന്‍നെല്‍കണ്‍ പറയുന്നത്‌. സൈനിക സേവനം നിര്‍ബ്ബന്ധമാക്കാന്‍ പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവരുമെന്നും വരുണ്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്‌.

ജാതി, മതഭേദമെന്യേ എല്ലാ ഇന്ത്യക്കാരും ഒന്നിക്കുന്നതിന്‌ അത്‌ ഗുണകരമാകുമെന്നാണ്‌ വരുണിന്റെ അഭിപ്രായം. വന്ധ്യം കരണത്തെക്കുറിച്ചുള്ള വരുണിന്റെ അഭിപ്രായം ബിജെപിയെയും പ്രശ്‌നത്തിലാക്കിയിരുന്നു. വരുണ്‍ പറഞ്ഞത്‌ വ്യക്തിപരമായ അഭിപ്രായമാണെന്ന്‌ പറഞ്ഞ്‌ പാര്‍ട്ടി തലയൂരാന്‍ ശ്രമിച്ചു.

പിന്നീടാണ്‌ വരുണ്‍ സ്വന്തം ഭാഗം വിശദീകരിച്ചുകൊണ്ട്‌ പ്രസ്‌താവന നടത്തിയത്‌. മുസ്ലീം വിരുദ്ധ പ്രസംഗം നടത്തിയതിന്‌ ശേഷം ദേശീയ സുരക്ഷാ നിയമപ്രകാരം വരുണിനെ യുപി സര്‍ക്കാര്‍ അറസ്റ്റുചെയ്‌ത നടപടി സംസ്ഥാന ഉപദേശക ബോര്‍ഡ്‌ റദ്ദാക്കിയതിന്‌ പിറ്റേന്നാണ്‌ വരുണ്‍ പുതിയ പ്രശ്‌നം ഉണ്ടാക്കിയത്‌.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+