എന്‍എസ്എ: വരുണ്‍ സുപ്രീം കോടതിയില്‍
ദില്ലി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയത മുറ്റുന്ന പ്രസംഗം നടത്തിയെന്നാരോപിച്ച് തന്റെ മേല്‍ ചുമത്തിയ ദേശീയ സുരക്ഷാ നിയമം(എന്‍എസ്എ) അസാധുവാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് വരുണ്‍ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചു.
വരുണിന്റെ ഹര്‍ജി ചീഫ് ജസ്റ്റഇസ് കെ.ജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബഞ്ച് വ്യാഴാഴ്ച പരിഗണിയ്ക്കും. വിവാദ പ്രസംഗത്തിന്റെ പേരില്‍ വരുണിന്റെ മേല്‍ എന്‍എസ്എ ചുമത്താനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ തീരുമാനം മൂന്നംഗ ഉപദേശക സമിതി അസാധുവാക്കിയിരുന്നു.
ഈ തീരുമാനത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഈ ഹര്‍ജിയും വ്യാഴാഴ്ച പരിഗണിയ്ക്കും. വരുണിന് മേല്‍ എന്‍എസ്എ ചുമത്താന്‍ വിശ്വാസയോഗ്യവും ബോധ്യപ്പെടുത്താവുന്നതുമായ കാരണങ്ങളില്ലെന്നാണ് മെയ് എട്ടിന് ഉപദേശക സമതി പറഞ്ഞത്.
മുസ്ലീംങ്ങള്‍ക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് യുപിഎ സര്‍ക്കാര്‍ എന്‍എസ്എ ചുമത്തി വരുണിനെ ജയിലില്‍ അടച്ചത്. സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് ഏപ്രില്‍ 16ന് വരുണ്‍ പരോളിലിറങ്ങി. വ്യാഴാഴ്ച പരോള്‍ കാലാവധി അവസാനിക്കും.
-
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications