കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേല്‍ ആയുധ ഇടപാടില്‍ അഴിമതി കണ്ടെത്തി

  • By Staff
Google Oneindia Malayalam News

ദില്ലി: 1200 കോടിയുടെ ഇന്ത്യ-ഇസ്രയേല്‍ ആയുധ ഇടപാടില്‍ സിബിഐ അഴിമതി കണ്ടെത്തി. കേസില്‍ സിബിഐ ഒരാളെ അറസ്റ്റു ചെയ്തു.

ഇടപാടില്‍ പ്രമുഖ പങ്കുവഹിച്ച ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് ചെയര്‍മാന്‍ സുദീപ് ഝാ ഘോഷിനെയാണ് സിബിഐ കസ്റ്റഡിയിലെടുത്തത്. ഒരു മാസം മുന്‍പാണു ഘോഷ് വിരമിച്ചത്.

കഴിഞ്ഞ ദിവസം ഘോഷിന്റെ വസതി സിബിഐ റെയ്ഡ് ചെയ്തിരുന്നു. മലയാളിയായ രമേശ് നന്പ്യാരുടെയും പ്രദീപ് റാണ എന്നയാളുടെയും ദില്ലിയിലെ വീടുകളിലടക്കം നാലിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ രണ്ടു കോടിയോളം രൂപയുടെ അനധികൃത സന്പാദ്യം കണ്ടെടുത്തിരുന്നു. സിവില്‍ വ്യോമയാന വകുപ്പിലെ ഉദ്യോഗസ്ഥനാണ് രമേശ് നന്പ്യാര്‍.

ഇസ്രയേല്‍ മിലിറ്ററി ഇന്‍ഡസ്ട്രീസുമായി 1200 കോടിയുടെ കരാറിലാണ് ഇന്ത്യ ഏര്‍പ്പെട്ടത്. ബീഹാറില്‍ അഞ്ച് ഓര്‍ഡനന്‍സ് ഫാക്ടറി സ്ഥാപിക്കാനായിരുന്നു കരാര്‍.

ഇസ്രായേലുമായി നടത്തി ആയുധ ഇടപാടുകളില്‍ അഴിമതിയില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണി നേരത്തെ പ്രസ്താവിച്ചിരുന്നു. തിരഞ്ഞെടുപ്പിനിടെ ഇടതുപാര്‍ട്ടികള്‍ ആയുധ ഇടപാട് പ്രചാരണയുധമാക്കിപ്പോഴാണ് ഇത്തരമൊരു പ്രസ്താവനയുമായി ആന്റണി രംഗത്തെത്തിയത്.

കരാറില്‍ കോഴയായി ലഭിച്ച പണം സിങ്കപ്പൂരിലെ ബാങ്കില്‍ നിക്ഷേപിക്കാന്‍ സഹായിച്ചത് രമേശ് നന്പ്യാരാണെന്ന് സിബിഐ കരുതുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X