Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് ഫലം: ചിരി വിശദീകരണവുമായി വിഎസ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന മെയ് 16ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ചിരിയെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മറുപടി. തന്റെ ചിരിയെക്കുറിച്ച് ഓരോരുത്തര്‍ക്കും അവരവരുടെ സംസ്ക്കാരം അനുസരിച്ച് വ്യഖ്യാനിയ്ക്കാനും പ്രതികരിയ്ക്കാനുള്ള അവകാശമുണ്ടെന്ന് വിഎസ് പറഞ്ഞു.

വോട്ടെടുപ്പ് ദിനത്തില്‍ തൃശൂരില്‍ കെപി രാജേന്ദ്രന്‍ കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനോട് വോട്ടഭ്യര്‍ത്ഥിച്ചത് പിന്നീട് കേസായി മാറിയിരുന്നു. രാജേന്ദ്രന്റെ വോട്ടഭ്യര്‍ത്ഥന മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയ സാഹചര്യത്തില്‍ പുന്നപ്രയിലെ പോളിങ് ബൂത്തില്‍ താന്‍ കരുതലോടെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇക്കാര്യം അനുസ്മരിച്ചാണ് വാര്‍ത്താ സമ്മേളനത്തിനിടെ താന്‍ ചിരിച്ചതെന്ന് വിഎസ് പറഞ്ഞു. മന്ത്രിസഭാ യോഗത്തിനുശഷം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചിരിയെക്കുറിച്ച് ഓരോരുത്തര്‍ക്കും അവരവരുടെ സംസ്ക്കാരത്തിനനുസരിച്ച് വാര്‍ത്തകളും പ്രതികരണങ്ങളും കൊടുക്കാം. അത് അവരുടെ അവകാശമാണ്. ചിരിയ്ക്കാന്‍ പോലും അവകാശമില്ലാത്ത മന്ത്രിയാണോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അക്കാര്യം നിങ്ങള്‍ക്ക് തീരുമാനിയ്ക്കാമെന്നായിരുന്നു മറുപടി.

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ വന്ന ലേഖനം ചൂണ്ടിക്കാട്ടിയപ്പോള്‍ ഓരോരുത്തര്‍ക്കും സംസ്ക്കാരം അനുസരിച്ചുള്ള ലേഖനം എഴുതാമെന്ന് ആവര്‍ത്തിയ്ക്കുകയാണ് വിഎസ് ചെയ്തത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ശേഷം പറ്റി ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പിഎം മനോജ് എഴുതിയ 'ആഘോഷച്ചിരി' എന്ന ലേഖനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയെ സന്തുഷ്ടനാക്കിയെന്ന് വ്യാപകമായിയി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ പാര്‍ട്ടി പത്രത്തില്‍ പ്രത്യക്ഷപ്പെട്ട ലേഖനം വിഎസിന് നേരെയുള്ള തന്നെയായാണ് കണക്കാക്കപ്പെട്ടിരുന്നത്.

പതിനാറാം തീയതിയിലെ ചിരി വിവാദമായ തീര്‍ന്ന സാഹചര്യത്തില്‍ തന്റെ പക്ഷം വിശദീകരിയ്ക്കുന്നതിനായി ഉറച്ച് തന്നെയാണ് വിഎസ് വാര്‍ത്താ സമ്മേളനത്തിന് എത്തിയിരുന്നത്. ഇക്കാര്യം ഏറെ നേരമെടുത്താണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് വിവരിച്ചത്. എന്നാല്‍ ഈ വിശദീകരണങ്ങള്‍ക്ക് ശേഷവും തിരഞ്ഞെടുപ്പ് ഫലം വിഎസിനെ സന്തുഷ്ടനാക്കിയെന്ന വിലയിരുത്തല്‍ പൂര്‍ണമായും നിഷേധിയ്ക്കാനാവില്ല.

വിഎസിന്റെ ചിരിയെ സുകുമാര്‍ അഴീക്കോടും വിമര്‍ശിച്ചിരുന്നു. വഞ്ചകന്റെ ചിരിയെന്നായിരുന്നു വിഎസിന്റെ ചിരിയെ അഴിക്കോട് വിശേഷിപ്പിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+