കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറിയതുറയില്‍ വെടിവെപ്പ്‌ അനിവാര്യമായിരുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ചെറിയതുറയില്‍ സംഘര്‍ഷം തടയുന്നതില്‍ പോലീസിന്‌ വീഴ്‌ച പറ്റിയെങ്കിലും വെടിവെപ്പ്‌ അനിവാര്യമായിരുന്നുവെന്ന്‌ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്‌ ഡിജിപി ജേക്കബ്‌ പുന്നൂസ്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‌ സമര്‍പ്പിച്ചു.

ഒട്ടേറെ പേര്‍ കൊല്ലപ്പെടുമായിരുുന്ന സാഹചര്യത്തിലാണ്‌ പോലീസ്‌ വിവേചനാധികാരം പ്രയോഗിച്ച്‌ വെടിവെപ്പ്‌ നടത്തിയത്‌. മാരകമായ സ്‌ഫോടക വസ്‌തുക്കളുപയോഗിച്ച്‌ ഒരു സംഘം പോലീസിനെയും മറ്റൊരു വിഭാഗത്തെയും ആക്രമിക്കാന്‍ ശ്രമിച്ച സാഹചര്യത്തിലായിരുന്നു വെടിവെപ്പ്‌.

ഇതിന്‌ മുമ്പായി പോലീസ്‌ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും റബര്‍ ബുള്ളറ്റുപയോഗിച്ച്‌ വെടിവെക്കുകയും ചെയ്‌തിരുന്നു. സംഘര്‍ഷത്തിനിടെ ആറ് പേര്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ രണ്ടു പേര്‍ മരിച്ചത് പോലീസ് വെടിവെപ്പിലല്ല എന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.

സാമുദായിക സംഘര്‍ഷം പരത്താന്‍ ശ്രമിച്ച കൊമ്പ്‌ ഷിബു എന്ന ഗുണ്ടയെ സംഭവ ദിവസം തന്നെ അറസ്റ്റു ചെയ്യാതിരുന്നത്‌ സംഘര്‍ഷം വ്യാപിയ്‌ക്കുന്നതിന്‌ ഇടയാിക്കിയെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്‌ പുറമെ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിരുന്ന സ്‌ട്രൈക്ക്‌ പോലീസിനെ പിന്‍വലിച്ചതും വീഴ്‌ചയാണെന്ന്‌ ഡിജെപിയുടെ റിപ്പോര്‍ട്ടിലുണ്ട്‌. എന്നാല്‍ ഒരു പോലീസുകാരനെതിരെയും നടപടിയ്‌ക്ക്‌ ഡിജിപി ശുപാര്‍ശ ചെയ്‌തിട്ടില്ല.

മജിസ്‌ട്രേറ്റിന്റെ അനുമതിയില്ലാതെ തന്നെ പോലീസിന്‌ വെടിവെക്കാന്‍ അധികാരമുണ്ടെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിയ്‌ക്കുന്നു. ശനിയാഴ്‌ച ചേരുന്ന മന്ത്രിസഭാ യോഗം റിപ്പോര്‍ട്ട്‌ ചര്‍ച്ച ചെയ്യും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X