Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഐ വോട്ടുമറിച്ചതിന്‌ തെളിവുണ്ട്‌: മദനി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പല സ്ഥലത്തും സിപിഐ വോട്ടുകള്‍ സിപിമ്മിന്‌ ലഭിച്ചിട്ടില്ലെന്ന്‌ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി. ഇതിന്‌ പിഡിപിയുടെ പക്കല്‍തെളിവുണ്ടെന്നും മദനി ശനിയാഴ്‌ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ വോട്ട്‌ മറിച്ചവരാണ്‌ തോല്‍വിയില്‍ പിഡിപിയെ കുറ്റം പറയുന്നത്‌. പോക്കറ്റടിച്ചവര്‍ അടുത്ത്‌ നില്‍ക്കുന്നവനെ ചൂണ്ടിക്കാട്ടി ഇവന്‍ പോക്കറ്റടിച്ചു എന്ന്‌ പറയുന്നതുപോലെയാണിത്‌-മദനി പറഞ്ഞു.

പിഡിപിയുമായുള്ള കൂട്ടുകെട്ടാണ്‌ എല്‍ഡിഎഫിന്റെ പരാജയത്തിന്‌ കാരണമായതെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞതിന്‌ മറുപടിയെന്നോണമായിരുന്നു മദനിയുടെ പ്രസ്‌താവന.

പൊന്നാനിയില്‍ രണ്ടത്താണി ചെമ്പരത്തിപ്പൂ തലയില്‍വച്ചുപോകുമെന്ന്‌ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലിയുള്ള പ്രശ്‌നം പരിഹരിച്ചശേഷവും ചില ഘടകകക്ഷി നേതാക്കള്‍ പറഞ്ഞിരുന്നു. വാക്ക്‌ പാലിക്കുന്നതില്‍ ശ്രദ്ധാലുക്കളായ അവര്‍ ആ വാക്ക്‌ പാലിച്ചു.

പിഡിപിയെപ്പറ്റി നിര്‍ണായക സമയത്ത്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ പറഞ്ഞ അഭിപ്രായങ്ങളും എനിക്കെതിരെ മാധ്യമങ്ങളില്‍ നടന്ന വ്യക്തിഹത്യയും ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കി- മദനി ആരോപിച്ചു.

പലയിടത്തും ഒരു ബൂത്തില്‍ 20 വോട്ട്‌ എന്ന നിലയില്‍ മറിച്ചതിന്‌ പിഡിപിയുടെ കയ്യില്‍ തെളിവുണ്ട്‌. തങ്ങള്‍ക്കെതിരെ ആദ്യവെടി പൊട്ടിച്ച ആര്‍എസ്‌പിയുടെ മന്ത്രി എന്‍.കെ രാമചന്ദ്രന്റെ മണ്ഡലത്തില്‍ യുഡിഎഫിന്‌ 16000 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്‌. അവിടെ എന്തു നടന്നുവെന്ന്‌ അന്വേഷിക്കണം.

ആര്‍എസ്‌പിയുടെ മറ്റൊരു മണ്ഡലമായ ഇരവിപുരത്തും എല്‍ഡിഎഫ്‌ പിന്നിലായി. തിരഞ്ഞെടുപ്പുഫലത്തിന്റെ അടിസ്ഥാനത്തില്‍ സിപിഎമ്മും ഇടതുപക്ഷ സര്‍ക്കാറും വേണ്ട തിരുത്തലുകള്‍ നടത്തണം- അദ്ദേഹം ആവശ്യപ്പെട്ടു.

പിഡിപി തുണച്ചതുകൊണ്ട്‌ ദോഷമുണ്ടായില്ലെന്ന്‌ മാത്രമല്ല വന്‍ ആഘാതങ്ങളുണ്ടാകാതെ എല്‍ഡിഎഫ്‌ രക്ഷപ്പെടുകയും ചെയ്‌തു. മുസ്ലീംങ്ങളെ കമ്യൂണിസ്റ്റ്‌ വിരുദ്ധരാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായി നിലകൊള്ളും. തിരഞ്ഞെടുപ്പു ഫലം വിലയിരുത്താന്‍ ജൂണ്‍ രണ്ടിന്‌ എറണാകുളത്ത്‌ പ്രതിനിധി സമ്മേളനം ചേരും- മദനി അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+