കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി പിളര്‍ത്താന്‍ വിഎസ്‌ ശ്രമിച്ചു?

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിയ്‌ക്കപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിച്ചുവെന്ന്‌ സിഎം ദിനേശ്‌ മണി എംഎല്‍എ. തിരുവനന്തപുരത്ത്‌ വെള്ളിയാഴ്‌ച സമാപിച്ച സിപിഎം സംസ്ഥാന സമിതിയില്‍ മുന്‍ വിഎസ്‌ പക്ഷക്കാരനായ സിഎം ദിനേശ്‌ മണി ഇക്കാര്യം പറഞ്ഞതെന്നാണ്‌ റിപ്പോര്‍ട്ട്‌.

2006 നിയമസഭാ തിരഞ്ഞടുപ്പില്‍ വിഎസിന്‌ സീറ്റ്‌ നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന്‌ ചന്ദ്രന്‍ പിള്ളയുടെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു. ഫിഷറീസ്‌ മന്ത്രിഎസ്‌ ശര്‍മ, എം ചന്ദ്രന്‍, ഗോപി കോട്ടമുറിക്കല്‍ എന്നിവരും താനും അന്നത്തെ യോഗത്തില്‍ പങ്കെടുത്തതായും ദിനേശ്‌ മണി പറഞ്ഞു. പുതിയ പാര്‍ട്ടിയും പത്രവും തുടങ്ങാനായിരുന്നു അന്ന്‌ തീരുമാനമെടുത്തത്‌.

എന്നാല്‍ വിഎസിന്‌ സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതോടെ പുതിയ പാര്‍ട്ടി തുടങ്ങാനുള്ള നീക്കം ഉപേക്ഷിച്ചു. പക്ഷേ പത്രം തുടങ്ങി. അതാണ്‌ ജനശക്തി. ഇത്‌ തെറ്റാണെങ്കില്‍ തുറന്നുപറയണമെന്ന്‌ സംസ്ഥാനസമിതിയില്‍ സന്നിഹിതരായിരുന്ന മന്ത്രി എസ്‌ ശര്‍മ്മയോടും എം ചന്ദ്രനോടും ദിനേശ്‌ മണി ആവശ്യപ്പെട്ടു. എന്നാല്‍ ഇരുവരും ഇക്കാര്യത്തെക്കുറിച്ച്‌ പ്രതികരിക്കാന്‍ തയ്യാറായില്ല എന്നാണ്‌ അറിയുന്നത്‌.

പാര്‍ട്ടി പിളര്‍ത്താന്‍ പിബി അംഗം നീക്കം നടത്തിയത്‌ ഗുരുതരമാണെന്ന്‌ വിലയിരുത്തിയ കമ്മിറ്റി വിഎസിനെതരെ ഉയര്‍ന്ന ആരോപണങ്ങള്‍ പോളിറ്റ്‌ ബ്യൂറോയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ തീരുമാനിച്ചു.

വിഎസിന്റെ മകനെതിരെയും സംസ്ഥാന കമ്മിറ്റിയില്‍ ആരോപണങ്ങളുയര്‍ന്നു. കണ്ണൂരില്‍ നിന്നുള്ള കെപി സഹദേവനാണ്‌ ഇങ്ങനെയൊരു ആരോപണം ഉയര്‍ത്തിയത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X