കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വംശീയാക്രമണം കൊല്ലപ്പെട്ടവരില്‍ ഹര്‍ഭന്റെ ബന്ധുവും

  • By Staff
Google Oneindia Malayalam News

ജലന്ധര്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കെതിരേയുള്ള വംശീയാക്രമണത്തിന്റെ വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെ നടുക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം ഹര്‍ഭജന്‍ സിംഗിന്റെ ബന്ധുവും രംഗത്ത്‌.

തന്റെ മകനെ ആസ്‌ട്രേലിയയില്‍ വെച്ച്‌ ഒരു ടാക്‌സ്‌ ഡ്രൈവര്‍ കൊലപ്പെടുത്തിയതായാണ്‌ ഹര്‍ഭജന്റെ ബന്ധുവായ ജഗത്‌ സിങ്‌ ആരോപിയ്‌ക്കുന്നത്‌.

ഓസ്‌ട്രേലിയയില്‍ ഹോട്ടല്‍മാനേജ്‌മെന്റ്‌ വിദ്യാര്‍ത്ഥിയായും ജഗത്‌ സിങിന്റെ മകനുമായിരുന്ന ഉപ്‌കാര്‍ സിങ്‌ ബബ്ബലിനെ(26) 2004 മെയ്‌ ഏഴിന്‌ മെല്‍ബണില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മകന്‍ ദൂരുഹ സാഹചര്യത്തിലുള്ള മരണത്തെപ്പറ്റി അന്വേഷണമാവശ്യപ്പെട്ട്‌ സര്‍ക്കാരിന്‌ അദ്ദേഹം പരാതി നല്‌കിയിരുന്നു. എന്നാല്‍ മരണം ആത്മഹത്യയാണെന്നാണ്‌ ഓസ്‌ട്രേലിയന്‍ പോലീസ്‌ അറിയിച്ചത്‌.

അതേ സമയം ഉപത്‌കാറിന്റെ ഓസ്‌ട്രേലിയയിലെ സുഹൃത്തുക്കള്‍ പറഞ്ഞതനുസരിച്ച്‌, തദ്ദേശീയനായ ഒരു ടാക്‌സി ഡ്രൈവര്‍ മകനെ കൊന്ന്‌ റെയില്‍പാളത്തില്‍ തള്ളിയതാണെന്ന്‌ ജഗജിത്‌ സിങ്‌ വിശ്വസിക്കുന്നത്‌.

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളനുഭവിക്കുന്ന വിവേചനത്തെകുറിച്ച്‌ ഒട്ടേറെ തവണ മകന്‍ തന്നോട്‌ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന്‌ ജഗജിത്‌ സിംഗ്‌ പറയുന്നു.

ജഡത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ നാട്ടിലേക്കയച്ച ഓസ്‌ട്രേലിയന്‍ പോലീസിന്റെ നടപടിയും സംശയാസ്‌പദമാണെന്ന്‌ സിംഗ്‌ ചൂണ്ടിക്കാട്ടി. സംഭവത്തിന്റെ സത്യാവസ്ഥ അറിയാന്‍ നിരവധി തവണ താന്‍ ശ്രമം നടത്തിയെങ്കിലും ആരും തന്നോട്‌ കാര്യങ്ങള്‍ വ്യക്തമാക്കിയില്ലെന്ന്‌ ജഗജിത്‌ സിങ്‌ പറഞ്ഞു. മകന്റെ മരണത്തെക്കുറിച്ച്‌ ഇന്ത്യാ സര്‍ക്കാര്‍ ഇടപെട്ട്‌ വിശദമായ അന്വേഷണം നടത്തണമെന്നും ജഗത്‌ സിങ്‌ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X