Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനഞ്ചാം ലോക്‌സഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്‌ച

ദില്ലി: പതിനഞ്ചാം ലോക്‌സഭയുടെ ആദ്യസമ്മേളനം തിങ്കളാഴ്‌ച തുടങ്ങും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്‌ഞയോടെയാണ്‌ ലോക്‌സഭാ സമ്മേളനം തുടങ്ങുന്നത്‌. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി സത്യപ്രതിജ്‌ഞ പൂര്‍ത്തിയാക്കും.

ഒമ്പതു ദിവസത്തെ സമ്മേളനത്തില്‍ ഏഴു ദിവസം സഭ ചേരും. സ്‌പീക്കര്‍ തിരഞ്ഞെടുപ്പും രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനവുമാണ്‌ ആദ്യസമ്മേളനത്തിന്റെ പ്രധാന അജണ്ട.
ജൂണ്‍ മൂന്നിനാണ്‌ സ്‌പീക്കര്‍ തിരഞ്ഞെടുപ്പ്‌. കീഴ്‌വഴക്കമനുസരിച്ച്‌ സഭയിലെ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിന്റെ പ്രതിനിധി സ്‌പീക്കറാകും. ഡെപ്യൂട്ടി സ്‌പീക്കര്‍ പ്രതിപക്ഷത്തു നിന്നായിരിക്കും.

ഇക്കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ധാരണയിലെത്തിയിരുന്നു. നാലിന്‌ രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ പാര്‍ലമെന്റിന്റെ സംയുക്‌ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാജ്യസഭാ സമ്മേളനവും അന്ന്‌ തുടങ്ങും.

രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‌ കഴിഞ്ഞ ദിവസം ചേര്‍ന്ന കാബിനറ്റ്‌ അംഗീകാരം നല്‍കിയിരുന്നു. സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക്‌ പ്രാധാന്യം നല്‍കുന്നതാവും നയപ്രഖ്യാപനം.

തുടര്‍ന്ന്‌ മൂന്നു ദിവസം നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന്മേല്‍ ചര്‍ച്ച നടക്കും. ഒന്‍പതിന്‌ പ്രമേയം പാസാക്കി പിരിയുന്ന സഭ ചെറിയ ഇടവേളയ്‌ക്കു ശേഷം ബജറ്റവതരണത്തിനായി വീണ്ടും ചേരും. ജൂലൈ 31 നു മുമ്പ്‌ ബജറ്റ്‌ പാസാക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. ജൂലൈ ആദ്യവാരം ബജറ്റ്‌ അവതരിപ്പിക്കുമെന്ന്‌ ധനമന്ത്രി പ്രണബ്‌ മുഖര്‍ജി അറിയിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+