കമല സുരയ്യയുടെ കബറടക്കം നടത്തി
തിരുവനന്തപുരം: മലയാള സാഹിത്യത്തില്‍ നീര്‍മാതള സുഗന്ധം പരത്തിയ കഥകളുടെ രാജകുമാരി ഇനിയൊരു ഓര്‍മ്മ. സാഹിത്യപ്രേമികളുടെ മുഴുവന്‍ അശ്രുപൂജ ഏറ്റുവാങ്ങി അവര്‍ വിടകൊണ്ടു.
ചൊവ്വാഴ്ച രാവിലെ 8.30ന് തിരുവനന്തപുരം പാളയം ജുമാമസ്ജിദിലെ കബര്‍സ്ഥാനില്‍ കമലയുടെ മൃതദേഹം കബറടക്കി. പൂക്കളെയും പൂമരങ്ങളെയും പ്രണയിച്ച കഥാകാരിക്ക് പൂമരങ്ങള്‍ നിറഞ്ഞ കബര്‍സ്ഥാനിലാണ് അന്ത്യവിശ്രമസ്ഥലമൊരുക്കിയത്.
പൂനെയില്‍ നിന്നും തിങ്കളാഴ്ച രാവിലെ നെടുമ്പാശേരിയില്‍ എത്തിച്ച മൃതദേഹം തൃശൂര്‍, ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിനായി വച്ചശേഷം രാത്രി മകന് എംഡി നാലപ്പാട്ടിന്റെ ഭാര്യ ലക്ഷ്മിയുടെ വട്ടിയൂര്‍ക്കാവിലുള്ള വസതിയിലേയ്ക്ക് കൊണ്ടുപോയി.
ചൊവ്വാഴ്ച രാവിലെ പള്ളി ഭാരവാഹികള്‍ എത്തി മൃതദേഹം ഏറ്റുവാങ്ങി പാളയം ജുമാഅത്തില്‍ എത്തിച്ചു. പള്ളിയിലെത്തിച്ച മൃതദേഹം കുളിപ്പിച്ച് കസന് പുടവ അണിയച്ചതിന് ശേഷം മയ്യത്ത് നമസ്കാരം നടന്നു. പാളയം ഇമാം ജമാല്‍ മങ്കടയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.
ഏപ്രില്‍ എട്ടിനായിരുന്നു ശ്വാസംമുട്ടല്‍ കൂടിയതിനെത്തുടര്‍ന്ന് കമലയെ പുനെയിലെ ജഹാംഗീര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തിലേറെ വെന്റിലേറ്ററിലായിരുന്നു. മെയ് 31ന് ഞായറാഴ്ച പുലര്‍ച്ചെ രോഗം മൂര്‍ച്ഛിച്ച് അവര്‍ അന്ത്യശ്വാസം വലിച്ചു.
-
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം''












Click it and Unblock the Notifications