മുംബൈ ഭീകരാക്രമണക്കേസ് പ്രതി സയിദിന് മോചനം
ദില്ലി/ഇസ്ലാമബാദ് : തീവ്രവാദം നേരിടുന്നതില്‍ പാകിസ്താന് ആത്മാര്‍ത്ഥയില്ലെന്ന് ഇന്ത്യ ആരോപിച്ചു.
മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ജമാഅത്ത്ഉദ്ദവ നേതാവ് ഹാഫിസ് മുഹമ്മദ് സയ്യിദിനെ വിട്ടയച്ച ലഹോര്‍ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രി പി ചിദംബരവും വിദേശാകാര്യ മന്ത്രി എസ്എം കൃഷ്ണയും ഇങ്ങനെ അഭിപ്രായപ്പെട്ടത്.
തീവ്രവാദം നേരിടാന്‍ പാകിസ്താന് കാട്ടുന്ന ഗൗരവമില്ലായ്മയാണ് ഈ സംഭവം സൂചിപ്പിയ്ക്കുന്നത് -ചിദംബരം പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസൂത്രകരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരുന്നതില്‍ പാകിസ്താന്റെ ആത്മാര്‍ത്ഥയില്ലായ്മ ഇന്ത്യയെ അസന്തുഷ്ടരാക്കുന്നു. എന്നാല്‍ ഇതൊന്നും ഇന്ത്യയുടെ മുംബൈ ആക്രമണാന്വേഷണത്തെ ബാധിയ്ക്കില്ലെന്നും അദ്ദേഹം വ്യക്മാക്കി.
അതേ സമയം ലാഹോര്‍ നടപടിയിലുള്ള ഇന്ത്യയുടെ പ്രതിഷേധം അസ്ഥാനത്താണെന്ന് പാക്കിസ്ഥാന് അധികൃതര്‍ പറഞ്ഞു. മുംബൈ ആക്രമണത്തെക്കുറിച്ചുള്ള ആക്രമണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും പാക്കിസ്ഥാന് വിദേശകാര്യവക്താവ് അബ്ദുള്‍ ബാസിത് പറഞ്ഞു. ഹാഫിസ് മുഹമ്മദിനെ മോചിപ്പിച്ചത് കോടതിയാണെന്നും ഇതിനെ വിമര്‍ശിയ്ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയവും അന്തര്‍ദേശീയവുമായ നിയമനിര്വ്വഹണത്തെക്കുറിച്ച് പാക്കിസ്ഥാന് ബോധ്യമുണ്ട്. മുംബൈ ആക്രമണത്തെ സംബന്ധിച്ചുള്ള തങ്ങളുടെ അന്വേഷണം ആത്മാര്‍ത്ഥതയുള്ളതാണ്. എന്നാല്‍ കോടതി വ്യവഹാരങ്ങളെ നിയന്ത്രിയ്ക്കാന്‍ പരിഷ്കൃത സമൂഹത്തില്‍ സര്‍ക്കാരിന് സാധിയ്ക്കില്ല. ബാസിത് വിശദീകരിച്ചു.
ഹാഫിസ് മുഹമ്മദ് സയ്യിദിനെ വിട്ടയച്ച ലഹോര്‍ ഹൈക്കോടതിയുടെ നടപടിയെ ഇന്ത്യ വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് പാക് പ്രതികരണം.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications