തീരുമാനം ഗവര്‍ണര്‍ സര്‍ക്കാറിനെ അറിയിച്ചില്ല
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വിചാരണ ചെയ്യാന്‍ സിബിഐയ്ക്ക് അനുമതി നല്‍കുന്നകാര്യം ഗവര്‍ണറുടെ ഓഫീസ് സര്‍ക്കാറിനെ ഔദ്യോഗികമായി അറിയിച്ചില്ലെന്ന് ആരോപണം.
ഞായറാഴ്ച ഗവര്‍ണര്‍ സിബിഐ എഎസ്പി പ്രേംകുമാറിനെ രാജ്ഭവനിലേയ്ക്ക് വിളിച്ചുവരുത്തി അനുമതി പത്രം മുദ്രവച്ച കവറില്‍ കൈമാറുകയായിരുന്നു. പ്രതിപക്ഷത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഗവര്‍ണര്‍ അധികാരദുര്‍വിനിയോഗം നടത്തിയതായി സിപിഎം ആരോപണം ഉന്നയിക്കുന്ന പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ തീരുമാനം സംസ്ഥാന സര്‍ക്കാറിനെ അറിയിക്കാത്തത് കൂടുതല്‍ വ്യാഖ്യാനങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.
പ്രോസിക്യൂഷന് അനുമതി നല്കിയ കാര്യത്തില്‍ ഗവര്‍റുടെ ഓഫീസിന്റെ അറിയിപ്പിനായി ഒരു ദിവസം കൂടി കാക്കുമെന്നും അതുകഴിഞ്ഞ് പ്രതിഷേധം അറിയിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നുമാണ് അറിയുന്നത്. ഇതിനിടെ പ്രോസിക്യൂഷന് അനുമതി നല്കിയ ഗവര്‍ണറുടെ നടപടിയെ എങ്ങിനെ നേരിടണമെന്ന കാര്യം സിപിഎം നിയമവിദഗ്ധരുമായി ആലോചിച്ചുകൊണ്ടിരിക്കുകയാണ്.
നല്കിയ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയത് കാണിച്ച് സര്‍ക്കാറിന് കോടതിയെ സമീപിക്കാം. ഗവര്‍ണറുടെ തീരുമാനം നേരിട്ട് ബാധിക്കുന്ന വ്യക്തിയെന്ന നിലിക്ക് പിണറായിയ്ക്കും കോടതിയെ സമീപിക്കാം. ഇതിലേത് സംഭവിച്ചാലും സുപ്രീം കോടതിവരെ നീളുന്ന നിയമയുദ്ധത്തിന് വഴിതുറക്കും. സര്‍ക്കാറാണ് പരാതി നല്കുന്നതെങ്കില് സര്‍ക്കാറും ഗവര്‍റുടെ ഓഫീസും തമ്മിലുള്ള യുദ്ധം തുടങ്ങും.
സര്‍ക്കാറിന് കോടതിയെ സമീപിക്കണമെങ്കില്‍ ഗവര്‍ണറുടെ ഔദ്യോഗിക അറിയിപ്പ് കിട്ടേണ്ടതുണ്ട്. ഇതിനിടെ വിചാരണയ്ക്ക് അനുമതി നല്കിയ ഗവര്‍ണറുമായി സര്‍ക്കാര്‍ തുറന്ന പോര് തുടങ്ങിയെന്നാണ് സൂചന.
ഇതി്ന തുടക്കം കുറിച്ചുകൊണ്ട് ഗവര്‍ണര്‍ ആര് എസ് ഗവായിക്കൊപ്പം പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങ് സര്‍ക്കാര്‍ അടിയന്തരമായി റദ്ദാക്കി. സംസ്ഥാന ടൂറിസം അവാര്‍ഡ് വിതരണ ചടങ്ങാണ് സര്‍ക്കാര്‍ മാറ്റിവച്ചത്. മസ്കറ്റ് ഹോട്ടലിലായിരുന്നു ചടങ്ങ് നടക്കേണ്ടിയിരുന്നത്.
മന്ത്രി കോടിയേരി ബാലകൃഷ്ണനെയായിരുന്നു ചടങ്ങില്‍ അധ്യക്ഷനായി നിര്‍ദ്ദേശിച്ചത്. പരിപാടിയ്ക്കുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞെങ്കിലും മന്ത്രിയ്ക്ക് എത്താന്‍ കഴിയില്ലെന്ന് കാണിച്ച് പരിപാടി റദ്ദാക്കിയതായി ഗവര്‍ണറെ അറിയിക്കുകയായിരുന്നു.
ടൂറിസം ഡയറക്ടറാണ് ഇതുസംബന്ധിച്ച കത്ത് രാജ്ഭവനിലേക്ക് നല്‍കിയത്. സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പരിപാടി മാറ്റിയതെന്നാണ് സൂചന. പരിപാടി റദ്ദുചെയ്ത നടപടി ഗവര്‍റെ രാഷ്ട്രീയമായി നേരിടാനുള്ള സിപിഎമ്മിന്റെ തീരുമാനത്തിന്റെ തുടക്കമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ ഇത് രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടല്കൊണ്ടല്ലെന്ന് കോടിയേരിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications