Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വന്‍ വിള്ളല്‍

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ഗുരുതരമായ സുരക്ഷാ ഭീഷണി നേരിടുന്നതായി കേരളം നിമയിച്ച വിദഗ്‌ധ സമിതിയുടെ റിപ്പോര്‍ട്ട്‌. അണക്കെട്ടില്‍ കൂടുതല്‍ വലിയ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ടെന്നും സുരക്ഷ നിരീക്ഷിക്കാന്‍ തമിഴ്‌നാട്‌ സ്ഥാപിച്ചിരിക്കുന്ന സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെന്ന വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്‌.

കഴിഞ്ഞ ശനിയാഴ്‌ചഎ(മെയ്‌ 6)നാണ്‌ സംഘം അണക്കെട്ടില്‍ പരിശോധന നടത്തിയത്‌. ഭൂകമ്പസാധ്യതപോലെയുള്ള കാര്യങ്ങളില്‍ സമീപകാലത്തു നടത്തിയ പഠനങ്ങളും ഉള്‍പ്പെടുത്തിയാണ്‌ റിപ്പോര്‍ട്ട്‌. മന്ത്രിസഭ ചര്‍ച്ച നടത്തിയശേഷം റിപ്പോര്‍ട്ട്‌ തമിഴ്‌നാട്‌ സര്‍ക്കാറിന്‌ അയച്ചുകൊടുക്കും.

അണക്കെട്ട്‌ സംബന്ധിച്ച കേസ്‌ അവസാനഘട്ടത്തിലേയ്‌ക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. കേസിലും ഈ റിപ്പോര്‍ട്ട്‌ കേരളം പ്രധാന ആയുധമാക്കാന്‍ സാധ്യതയുണ്ട്‌. അണക്കെട്ടിന്റെ സുരക്ഷയ്‌ക്ക്‌ ഭീഷണിയാകുന്ന കൂടുതല്‍ ഘടകങ്ങള്‍ ജലനിരപ്പ്‌ 109 അടിയിലേയ്‌ക്ക്‌ താഴ്‌ന്ന ശേഷം നടത്തിയ പരിശോധനയില്‍ കണ്ടെത്താനായെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.

അണക്കെട്ടില്‍ തെക്കേ അറ്റം മുതല്‍ വടക്കേ അററ്റം വരെ നീളുന്ന വലിയ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്‌. ഈ വിള്ളലിലൂടെ ഇറങ്ങുന്ന വെള്ളം അസ്‌തിവാരത്തിലേയ്‌ക്ക്‌ എത്തുന്നുണ്ടെന്നാണ്‌ നിഗമനം. ഗാലറിയില്‍ നിന്നുള്ള പരിശോധനയില്‍ ഇത്രയും അളവ്‌ വെള്ളം കാണാത്തത്‌ അസ്‌തിവാരത്തിലേയ്‌ക്ക്‌ എത്തുന്നുവെന്നതിന്റെ സൂചനയാണ്‌.

പുതിയ കണ്ടെത്തലുകള്‍ മുന്‍നിര്‍ത്തി കൂടുതല്‍ വിശദമായ പഠനത്തിന്‌ തയ്യാറാകണമെന്നാണ്‌ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. അണക്കെട്ടിന്റെ സുരക്ഷാകാര്യങ്ങള്‍ പതിവായി നിരീക്ഷിക്കാന്‍ കേന്ദ്രജലവിഭവ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം തമിഴ്‌നാട്‌ പൊതുമരാമത്ത്‌ അധികൃതര്‍ സ്ഥാപിച്ചിരിക്കുന്ന സമ്മര്‍ദ്ദമാപിനികള്‍ തെറ്റായ വിവരങ്ങളാണ്‌ നല്‍കുന്നത്‌. അണക്കെട്ടിന്‌ പുറത്ത്‌ പുതിയതായി നിര്‍മ്മിച്ച ഗാലറിയിലാണ്‌ 14 സമ്മര്‍ദ്ദമാപിനികളും സ്ഥാപിച്ചിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+